play-sharp-fill
തനിക്കെതിരായ ആക്രമണത്തിനു പിന്നിൽ ആളുണ്ട്; നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് പൊട്ടിത്തെറിച്ച് യു.ഡി.എഫിലെ ഗ്രൂപ്പ് പോര്; മറനീക്കിയത് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം മനസിൽ വച്ചിരുന്ന കെ.സുധാകരന്റെ അരിശം; ചെത്തുകാരന്റെ മകൻ വിവാദം കോൺഗ്രസിനെ പിടിച്ചു കുലുക്കുന്നു

തനിക്കെതിരായ ആക്രമണത്തിനു പിന്നിൽ ആളുണ്ട്; നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് പൊട്ടിത്തെറിച്ച് യു.ഡി.എഫിലെ ഗ്രൂപ്പ് പോര്; മറനീക്കിയത് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം മനസിൽ വച്ചിരുന്ന കെ.സുധാകരന്റെ അരിശം; ചെത്തുകാരന്റെ മകൻ വിവാദം കോൺഗ്രസിനെ പിടിച്ചു കുലുക്കുന്നു

തേർഡ് ഐ പൊളിറ്റിക്‌സ്

തിരുവനന്തപുരം: അടുത്ത കാലം വരെ പരസ്യമായിരുന്നെങ്കിലും രഹസ്യമായി നടന്നിരുന്ന കോൺഗ്രസിലെ ഗ്രൂപ്പ് യുദ്ധം കെ.സുധാകരൻ്റെ ചെത്തുകാരന്റെ മകൻ പ്രസ്താവനയോടെ പൊട്ടിത്തെറിയിലേയ്ക്ക്. തനിക്കെതിരെ പരസ്യ പ്രതികരണത്തിനു തയ്യാറായ ഷാനിമോൾ ഉസ്മാനെതിരെ പൊട്ടിത്തെറിച്ചാണ് കെ.സുധാകരൻ  രംഗത്ത് എത്തിയിരിക്കുന്നത്. ഇത് വരും ദിവസങ്ങളിൽ കോൺഗ്രസിൽ കൂട്ടക്കുഴപ്പത്തിനു വഴിതെളിക്കുമെന്നാണ് ഏറ്റവും ഒടുവിൽ പുറത്തു വരുന്ന സൂചനകൾ.

മുഖ്യമന്ത്രി പിണറായി വിജയനെ താൻ ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നും തന്റെ വാക്കുകളിൽ ജാതിവെറിയില്ലെന്നും കോൺഗ്രസ് നേതാവും എംപിയുമായ കെ.സുധാകരൻ്റെ പ്രതികരണം പുറത്തു വന്നിരുന്നു. എന്നാൽ, ഇതിനോടു ചേർത്ത് അദ്ദേഹം പറഞ്ഞ ചില കമന്റുകളാണ് വിവാദമായി മാറിയത്. മുഖ്യമന്ത്രിയുടെ കുടുംബം ചെത്തുകാരുടേതാണെന്നും അത്തരമൊരു കുടുംബത്തിൽപ്പെട്ടയാൾ ഹെലികോപ്ടറിൽ സഞ്ചരിച്ചുവെന്നും സുധാകരൻ പറഞ്ഞിരുന്നു. ഈ വിഷയത്തിൽ ഒരു സ്വകാര്യ വാർത്താ ചാനലിനോട് പ്രതികരിക്കുകയായിരുന്നു കോൺഗ്രസ് എംപി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘അതിൽ തെറ്റായ സന്ദേശം ഇല്ല. ഞാൻ നമ്പൂതിരിയോ നമ്പ്യാരോ, നായരോ ഒന്നുമല്ല. ഞാനും ഈഴവനാണ്. ഈഴവ സമുദായത്തിൽ ജനിച്ച എനിക്ക് പിണറായിയെ എന്തിനാണ് ജാതി പറഞ്ഞ് വിമർശിക്കേണ്ട കാര്യം. ആരോടും ജാതി മത വിത്യാസത്തിന്റെ പേരിൽ പെരുമാറാറില്ല. എനിക്ക് ജാതിയും മതമോ ഇല്ലെന്ന് എന്റെ നാട്ടുകാർക്ക് അറിയാം. ഞാൻ പറഞ്ഞത് പിണറായിയുടെ തൊഴിലാളി കുടുംബസാഹചര്യമാണ്.’-സുധാകരൻ പറഞ്ഞു.

ചെത്തുതൊഴിലാളി എന്ന് പറയുന്നത് മലബാറിൽ സാധാരണമാണെന്നും സുധാകരൻ പറയുന്നു. തന്റെ പരാമർശം സംബന്ധിച്ച വിവാദത്തിന് പിന്നിൽ സിപിഎംകാരല്ല ഉള്ളതെന്നും അദ്ദേഹം പറയുന്നു. സുധാകരൻ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമർശത്തിൽ അദ്ദേഹം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട ഷാനിമോൾ ഉസ്മാൻ എംഎൽഎയ്ക്ക് പിന്നിലായി മറ്റാളുകൾ പ്രവർത്തിക്കുന്നുണ്ടെന്നും എംപി ആരോപിച്ചു. അതേസമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെയും സുധാകരൻ ആരോപണമുന്നയിച്ചു.

മുഖ്യമന്ത്രിക്കെതിരായ പരാമർശം ഒഴിവാക്കേണ്ടതായിരുന്നു എന്ന് രമേശ് ചെന്നിത്തല പറഞ്ഞത് തന്നെ വേദനിപ്പിച്ചുവെന്നും ഇന്നലെ രാത്രിവരെ ഇങ്ങനെയല്ല പറഞ്ഞതെന്നും സുധാകരൻ പറയുന്നുണ്ട്. ഇന്ന് ഉണ്ടായ വിവാദത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് പ്രസംഗം നടത്തിയത്. ബുധനാഴ്ചയാണ് ഷാനിമോൾ രംഗത്തെത്തിയത്. ഇടതുപക്ഷക്കാർ വ്യാഴാഴ്ചയാണ് തനിക്കെതിരെ രംഗത്തുവന്നത്. എന്തിന് ഇത്രസമയം എടുത്തു. ഇതിന് പിറകിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. എംപി പറയുന്നു.

കാര്യങ്ങൾ താൻ വിശദീകരിച്ചതാണെന്നും പിണറായിക്കെതിരായ പരാമർശം നടത്തിയത് പാർട്ടിക്ക് വേണ്ടിയാണെന്നും തന്റെ സ്വന്തം ലാഭത്തിനു വേണ്ടിയല്ലെന്നും സുധാകരൻ പറഞ്ഞു. ഇന്നലെ തന്റെ സ്റ്റാൻഡ് ശരിയാണെന്നാണ് ചെന്നിത്തല പറഞ്ഞത്. ഇപ്പോൾ അത് മാറ്റിപ്പറഞ്ഞത് തന്നെ അമ്ബരപ്പിക്കുന്നു. ഷാനിമോൾ എംഎൽഎയാക്കാനായി പത്ത് ദിവസം അരൂരിൽ പോയ ആളാണ് താൻ. തനിക്കെതിരെ അങ്ങനെ പറയാനുള്ള ഷാനിമോളുടെ താത്പര്യം എന്താണ്.