ആക്ടിവിസ്റ്റുകൾ അകത്തേയ്‌ക്കോ..? നടത്തിയത് അർബർ നക്‌സിലിസം ; ഭാഗ്യലക്ഷ്മി ഉൾപ്പടെ മൂന്ന് പേർക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തു : പരാതി നൽകിയ ശേഷം ആക്രമിക്കാനെത്തിയത് പൊലീസിനേയും കുടുക്കിലാക്കി
സ്വന്തം ലേഖകൻ
തിരുവനന്തപുരം : യുട്യൂബ് ചാനലിലൂടെ സ്ത്രീകളെ അപമാനിച്ച ഡോ.വിജയ് പി.നായരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉൾപ്പടെ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു.
ഭാഗ്യലക്ഷ്മി, ബിഗ്‌ബോസ് മത്സരാർത്ഥിയായിരുന്ന ദിയ സന, ആക്ടിവിസ്റ്റ് ശ്രീലക്ഷമി അറയ്ക്കൽ തുടങ്ങിയവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയ വെള്ളായണി സ്വദേശി വിജയ് പി.നായരെയാണ് ഇവർ കയ്യേറ്റം ചെയ്തത്.വിജയ് പി നായരുടെ പരാതിയിലാണ് ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ള മൂന്ന് പേർക്കെതിരെ തമ്പാനൂർ പൊലീസ് കേസെടുത്തത്.
ഇയാളെ അസഭ്യം പറഞ്ഞതിനും, ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്.ഒപ്പം ഇവർക്കെതിരെ മോഷണക്കുറ്റവും ചുമത്തും.
കഴിഞ്ഞ ദിവസം വൈകുന്നേരം ആറോടെയായിരുന്നു സംഭവം. തമ്പാനൂർ ഗാന്ധാരിയമ്മൻ കോവിൽ റോഡിൽ ഇയാൾ താമസിച്ചിരുന്ന ലോഡ്ജിലെത്തി കരി ഓയിൽ ഒഴിച്ചശേഷം മർദ്ദിച്ച് മാപ്പും പറയിച്ചു.
മർദ്ദന ദൃശ്യങ്ങൾ ഫെയ്‌സ്ബുക്കിലൂടെ ദിയ ലൈവായി പങ്കുവച്ചിരുന്നു.ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വളരെ കുറച്ച് സമയം കൊണ്ട് തന്നെ വൈറലായി മാറിയിരുന്നു. സൈക്കോളജിയിൽ ഓണററി ഡോക്ടറേറ്റുണ്ടെന്ന് അവകാശപ്പെടുന്ന വിജയ് പി. നായർ പേരെടുത്ത് പറഞ്ഞും, വ്യക്തികളെ തിരിച്ചറിയുന്ന തരത്തിൽ സൂചന നൽകിയുമായിരുന്നു അശ്ലീല പരാമർശങ്ങൾ നടത്തിയത്.
വീഡിയോകൾ സ്ത്രീ സംഘം സംഭവസ്ഥലത്തു വച്ച് യൂട്യൂബിൽ നിന്ന് നീക്കം ചെയ്യിച്ചു. കൂടാതെ ലാപ്‌ടോപും മൊബൈൽഫോണും പിടിച്ചെടുത്ത് തമ്പനൂർ പൊലീസ് സ്‌റ്റേഷനിലെത്തി ഇയാൾക്കെതിരെ പരാതി നൽകുകയും ചെയ്തിരുന്നു.