പട്ടാള ബൈക്ക് ഓ എൽ എക്സ് വഴി വിൽപ്പനയ്ക്ക് : വണ്ടി വാങ്ങാനെത്തിയ മലയാളിയുടെ പോക്കറ്റ് കാലിയായി; പോയത് 33000 രൂപ
തേർഡ് ഐ ബ്യൂറോ
ബംഗളൂരു: ഒ.എൽ.എക്സ് വഴി പട്ടാള ബൈക്ക് വിൽക്കാനുണ്ട് എന്ന് കണ്ട് ബൈക്ക് വാങ്ങാൻ എത്തിയ മലയാളിക്ക് കാൽ ലക്ഷത്തോളം രൂപ നഷ്ടമായി. ഒ.എല്‍.എക്സിലെ പരസ്യം കണ്ട് ഒാണ്‍ലൈന്‍ വെബ്സൈറ്റ് വഴി ബൈക്ക് വാങ്ങാന്‍ ശ്രമിച്ച മലയാളി തട്ടിപ്പിനിരയായത്.
ഓ എൽ എക്സിൽ കണ്ട ബൈക്ക് ഇഷ്ടപ്പെട്ട് വാങ്ങാന്‍ ശ്രമിച്ച കെ.ആര്.പുരത്തെ സ്വകാര്യ കമ്പനി ജീവനക്കാരനും തൃശൂര്‍ സ്വദേശിയുമായ പോള്‍സനാണ് 33,000 രൂപ നഷ്ടമായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒ.എല്‍.എക്സില്‍ വില്പനക്ക് വെച്ചിരുന്ന ബൈക്കിൻ്റെ കൂടെയുണ്ടായിരുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയ ആളായിരുന്നു സംസാരിച്ചത്. പെട്ടന്നു സ്ഥലം മാറിപ്പോകുന്നതിനാല്‍ 14,000 രൂപക്ക് ബൈക്ക് നല്‍കാമെന്നും ഇയാള്‍ പോള്‍സനെ അറിയിച്ചു.
തുടര്‍ന്ന് പട്ടാളത്തിൻ്റെ വണ്ടിയായതിനാല്‍ വില്‍ക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്കായി കൂടുതല്‍ പണം വേണമെന്നും ബൈക്ക് നല്കുമ്പോള് പണം തിരികെ നല്‍കുമെന്നും ഇയാള്‍ അറിയിക്കുകയായിരുന്നു. ഇതനുസരിച്ച് ലഭിച്ച അക്കൗണ്ട് നമ്പറിലേക്ക് പല വിധ ആവശ്യങ്ങള്‍ക്കായി 32,900 രൂപ അയച്ചു കൊടുത്തു.
എന്നാല്‍, വീണ്ടും 14,000 രൂപ അടച്ചാലേ വണ്ടി കിട്ടുകയുള്ളൂവെന്നു ഇയാള്‍ പറഞ്ഞതോടെ സംശയം തോന്നിയ പോള്സന് വൈറ്റ് ഫീല്‍ഡ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേരളസമാജം കെ.ആര്. പുരം സോണ്‍ ചെയര്മാന് ഹനീഫിൻ്റെ നേതൃത്വത്തിലാണ് പൊലീസില്‍ പരാതി നല്‍കിയത്.
മുമ്പും ഒ.എല്‍.എക്സ് വഴി സൈന്യത്തില്‍ ജോലി ചെയ്യുന്നയാളാണെന്ന് പറഞ്ഞ് ഇത്തരം തട്ടിപ്പ് നടന്നിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പലരും നേരത്തെ പങ്കുവെച്ചിട്ടുണ്ടെങ്കിലും ഇത്തരം തട്ടിപ്പുക്കാര്‍ക്കെതിരെ നടപടിയെടുക്കാനായിട്ടില്ല.
ഓൺലൈൻ ഇടപാടുകൾ നടത്തുമ്പോൾ അതീവ ശ്രദ്ധ ആവശ്യമാണ് എന്ന് തെളിയിക്കുന്നതാണ് ഇത്തരം സംഭവങ്ങൾ.