രഹനാ ഫാത്തിമയെ ബി.എസ്.എൻ.എൽ പിരിച്ചു വിട്ടു ; നടപടി മതവികാരം വൃണപ്പെടുത്തുകയും സർവീസ് ചട്ടങ്ങൾ ലംഘിക്കുകയും ചെയ്തുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ

രഹനാ ഫാത്തിമയെ ബി.എസ്.എൻ.എൽ പിരിച്ചു വിട്ടു ; നടപടി മതവികാരം വൃണപ്പെടുത്തുകയും സർവീസ് ചട്ടങ്ങൾ ലംഘിക്കുകയും ചെയ്തുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: രഹനാ ഫാത്തിമയെ ബിഎസ്എൻഎൽ നിർബന്ധിത വിരമിക്കൽ നൽകി ജോലിയിൽ നിന്നും പിരിച്ചു വിട്ടു. ബിഎസ്എൻഎൽ നിർബന്ധിത വിരമിക്കൽ നൽകി പിരിച്ചുവിട്ട കാര്യം രഹന തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ വെളിപ്പെടുത്തിയത്.

ആക്ടിവിസ്റ്റായ രഹനയെ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ പൊലീസ് അറസ്റ്റ് ചെയ്യുകയും 18 ദിവസം ജയിലിലടയ്ക്കുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

15 വർഷ സർവീസും 2 തവണ ബെസ്റ്റ് പെർഫോമൻസ് അവാർഡും ലഭിച്ച തന്നെ സർക്കാർ ജോലിയിൽ നിന്ന് പിരിച്ചു വിട്ടാൽ, അനീതിക്കെതിരെ ജനരോഷം ഉണ്ടാവും എന്ന് ഭയന്നാണ് ഒന്നരവർഷം നടപടികൾ നീട്ടിക്കൊണ്ടുപോയതെന്നും രഹന ഫെയ്‌സ്ബുക്കിൽ കുറിച്ചു.

തന്റെ ജൂനിയർ എൻജിനിയർ ആയുള്ള റിസൾട്ടും പ്രമോഷനും തടഞ്ഞുവച്ചുവെന്നും തനിക്കൊപ്പം നിൽക്കാൻ എംപ്ലോയീസ് യൂണിയൻ പോലും തയ്യാറാകുന്നില്ലെന്നും രഹന ഫാത്തിമ ആരോപണം ഉയർത്തി.

ബി.എസ്.എൻ.എൽ ജിയോയുമായി 15 വർഷത്തെ ചോദ്യം ചെയ്യപ്പെടാത്ത കരാർ ഉണ്ടാക്കിയിട്ടുണ്ടെന്ന ഗുരുതര ആരോപണവും ബിഎസ്എൻഎല്ലിനെതിരെ രഹന ഉന്നയിക്കുന്നുണ്ട്. ഇതിനെതിരെ പ്രതികരിക്കുമെന്നും രഹന ഫെയ്‌സ്ബുക്കിൽ കുറിച്ചു.

Tags :