പൗരത്വ ഭേദഗതി പ്രക്ഷോഭത്തിൽ വെടിവെയ്പ്പിൽ മരിച്ചവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് മമത ബാനർജി

Spread the love

 

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള മംഗളൂരു വെടിവെയ്പ്പിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കുടുംബത്തിന് 5 ലക്ഷം രൂപ വീതമാണ് മമത ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. ജനാധിപത്യ രീതിയിൽ പ്രക്ഷോഭം തുടങ്ങണമെന്നും മമത കൂട്ടിച്ചേർത്തു.

പൗരത്വഭേദഗതി നിയമം പിൻവലിക്കും വരെ പോരാട്ടം തുടരും. ബിജെപി തീക്കൊള്ളികൊണ്ടാണ് കളിക്കുന്നതെന്നും ആരും ഭയപ്പെടേണ്ടതില്ലെന്നും മമത പറഞ്ഞു. കൊൽക്കത്തിയിലെ മഹാറാലിയിൽ സംസാരിക്കുകയായിരുന്നു മമത. മംഗളൂരുവിൽ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടവർക്ക് ധനസഹായ പ്രഖ്യാപനം പിൻവലിച്ച ബിഎസ് യെദിയൂരപ്പയ്ക്കെതിരെയും മമത രംഗത്തെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൗരത്വഭേദതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ഇപ്പോൾ നഷ്ടപരിഹാരം നൽകാനാവില്ലെന്ന് കർണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. സംഭവത്തിൽ അന്വേഷണം പൂർത്തിയായ ശേഷമേ കുടംബത്തിന് ധനസഹായം നൽകൂവെന്ന് യെദിയൂരപ്പ പറഞ്ഞു.

മംഗളൂരുവിലെ അക്രമം ആസൂത്രിതമാണെന്ന് ചൂണ്ടിക്കാട്ടി സാമൂഹിക മാധ്യമങ്ങളിലൂടെ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ നിലപാട് മാറ്റം.പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് വെടിവെപ്പിൽ ജലീൽ (49) നൗഷീൻ (23) എന്നിവരാണ് കൊല്ലപ്പെട്ടത്.