
മൊബൈൽ മോഷ്ടിച്ചെന്നാരോപിച്ച് അഞ്ചംഗസംഘം യുവാവിന്റെ ജനനേന്ദ്രിയത്തിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്നു ; സംഭവം ദൈവത്തിന്റെ സ്വന്തം നാട്ടിൽ തിരുവനന്തപുരത്ത്
സ്വന്തം ലേഖിക
തിരുവനന്തപുരം: മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ അഞ്ച് അംഗ സംഘം മർദ്ദിച്ച് അവശനാക്കി,ശേഷം ജനനേന്ദ്രിയത്തിൽ പെട്രോൾ ഒഴിച്ച് കത്തിച്ചു. ഗുരുതരമായി പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വണ്ടിത്തടം പാപ്പാൻചാണി പുതുവൽ പുത്തൻ വീട്ടിൽ അജേഷാണ് (30) കൊല്ലപ്പെട്ടത്. പാപ്പാൻചാണി സ്വദേശികളായ ജിനീഷ്, നസീർ, അരുൺ, റോബിൻസൺ, സജൻ എന്നിവരാണ് പ്രതികൾ. പ്രതികളിലൊരാളുടെ മൊബൈൽ ഫോൺ അജേഷ് മോഷ്ടിച്ചുവെന്ന് ആരോപിച്ച് റെയിൽവേ സ്റ്റേഷന്റെ രണ്ടാം ഗേറ്റിനു സമീപം വച്ച് അജേഷിനെ പ്രതികൾ മർദ്ദിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവിടുന്ന് ആട്ടോറിക്ഷയിൽ കയറ്റി വണ്ടിത്തടം ജംഗ്ഷനിൽ കൊണ്ടുവന്നും പിന്നീട് അജേഷ് ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിലെത്തിച്ചും മർദ്ദിച്ചു. വീട്ടിൽ തെരച്ചിൽ നടത്തിയെങ്കിലും ഫോൺ കിട്ടാതായതോടെ അജേഷിന്റെ ജനനേന്ദ്രിയത്തിൽ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു.
നിലവിളി കേട്ട് പ്രദേശവാസികൾ എത്തിയതോടെ പ്രതികൾ ഓടിരക്ഷപ്പെട്ടു. ഗുരുതരമായി പൊള്ളലേറ്റ അജേഷിനെ നാട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കേ അന്ത്യം സംഭവിക്കുകയായിരുന്നു.
പുലർച്ചെയോടെ വീടുകളിൽ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്. കൊലപാതകശ്രമത്തിന് കേസെടുത്ത് മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. യുവാവ് മരിച്ചതോടെ പ്രതികൾക്കെതിരെ കൊലപാതകുറ്റം ചുമത്തും. സംഭവത്തിൽ ഒരാളെ കൂടി പിടികൂടാനുണ്ടെന്ന് തിരുവല്ലം പൊലീസ് അറിയിച്ചു.