പ്രണയം നടിച്ച് 16 കാരിയെ ലോഡ്ജിലെത്തിച്ചു; സുഹ‍ൃത്തുക്കൾക്കും ബന്ധുക്കൾക്കും കാഴ്ച്ച വെച്ച ശേഷം പെൺകുട്ടിയുടെ ന​ഗ്നദൃശ്യങ്ങൾ പകർത്തി; പീഢനവിവരം പുറം ലോകം അറിഞ്ഞത് പെൺകുട്ടിയ്ക്ക് വീട്ടിലെത്തിയ ശേഷം രക്‌തസ്രാവം ഉണ്ടായതോടെ

Spread the love

സ്വന്തം ലേഖകൻ

കാസർഗോഡ്: 16കാരിയായ വിദ്യാർഥിനിയെ പ്രണയം നടിച്ചു പീഡിപ്പിച്ച കേസിൽ 4 പേർ അറസ്‌റ്റിൽ. കാപ്പുവിലെ കെഎസ് ശരത് ഷെട്ടി, മാരുതി മജ്‌ഞുനാഥ്, ഇദായത്തുല്ല, ലോഡ്‌ജ്‌ മാനേജർ സതീഷ് എന്നിവരാണ് അറസ്‌റ്റിലായത്‌.

ബണ്ട്വാൾ സ്വദേശിനിയായ പെൺകുട്ടിയെ ശരത് സമൂഹ മാദ്ധ്യമത്തിലൂടെയാണ് പരിചയപ്പെടുന്നത്. തുടർന്ന് പ്രണയം നടിച്ച് ഇയാൾ കുട്ടിയെ വശത്താക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസമാണ് ശരത് പെൺകുട്ടിയെ ബംഗളൂരുവിലേക്ക് വിളിച്ചു വരുത്തിയത്. തുടർന്ന് ബസിൽ ബംഗളൂരുവിൽ എത്തിയ പെൺകുട്ടിയെ തനിക്ക് വിശ്രമിക്കണമെന്ന് ആവശ്യപ്പെട്ട് ശരത് ലോഡ്‌ജിലേക്ക് കൂട്ടികൊണ്ട് പോയതിന് ശേഷമാണ് പീഡനം നടത്തിയത്. അതിന് പിന്നാലെ ശരത്തിന്റെ സുഹൃത്തുക്കളായ ഇദായത്തുല്ല, മുറി സംഘടിപ്പിച്ചു കൊടുത്ത സതീഷ് എന്നിവരും പീഡിപ്പിച്ചു.

കൂടാതെ ശരത് പെൺകുട്ടിയെ ബന്ധുവായ മാരുതിക്ക് പരിചയപ്പെടുത്തി കൊടുക്കുകയും നഗ്‌ന ദൃശ്യങ്ങൾ അയക്കുകയും ചെയ്‌തു.

ശേഷം അവശയായ പെൺകുട്ടിയെ ബസിൽ കയറ്റി വീട്ടിലേക്ക് വിടുകയും ചെയ്‌തു. വീട്ടിലെത്തിയ ശേഷം രക്‌തസ്രാവം ഉണ്ടായതോടെയാണ് വീട്ടുകാർ കാര്യം അന്വേഷിക്കുന്നതും, സംഭവം പുറത്തറിയുന്നതും.

തുടർന്ന് കുട്ടിയെ ആശുപത്രിയിൽ ചികിൽസയിൽ പ്രവേശിപ്പിക്കുകയും, സംഭവത്തിൽ പോലീസിൽ പരാതി നൽകുകയും ചെയ്‌തു.