മയക്കു മരുന്ന് കേസിൽ യൂട്യൂബർ തൊപ്പിയുടെ മുൻകൂർ ജാമ്യാപേക്ഷ: പോലീസിന്റെ റിപ്പോർട്ട് തേടി ഹൈക്കോടതി

Spread the love

 

കൊച്ചി: തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബർ നിഹാദിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി പോലീസിൻ്റെ റിപ്പോർട്ട് തേടി. തമ്മനത്തെ ഫ്ലാറ്റിൽ നിന്ന് രാസലഹരിയുമായി യുവാക്കളെ കസ്റ്റഡിയിലെടുത്ത കേസിലാണ് മുൻകൂർ ജാമ്യാപേക്ഷയുമായി നിഹാദ് കോടതിയെ സമീപിച്ചത്.

 

ഈ മാസം പതിനാറാം തീയതിയാണ് തമ്മനത്തുള്ള അപ്പാർട്ട്മെന്റിൽ നിന്ന് സഹോദരൻമാരടക്കം മൂന്ന് പേരെ പാലാരിവട്ടം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മുഹമ്മദ് സുഹൈൽ, മുഹ്സീബ്, ജാബിർ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 5 ​ഗ്രാമിലേറെ എംഡിഎംഎയും കണ്ടെടുത്തു. ജാബിർ എന്നയാളാണ് സഹോദരങ്ങൾക്ക് ലഹരിമരുന്ന് എത്തിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തി. ജാബിറാണ് തൊപ്പിയുടെ  യൂട്യൂബർ നിഹാദിന്റെ വാഹനമോടിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു.

 

എന്നാൽ തൊപ്പിയുടെ പേരിൽ പോലീസ് കേസെടുത്തിരുന്നില്ല. ഇയാളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് തൊപ്പി മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. കേസ് അടുത്ത മാസം നാലിന് പരിഗണിക്കും. അതേസമയം തൊപ്പിയെ പ്രതി ചേർത്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group