
സ്വന്തം ലേഖകൻ
ചേർത്തല: റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് 28 ഗ്രാം എംടിഎംഎയും യും 27ഗ്രാംഹാഷിഷ് ഓയിലുമായി എഞ്ചിനിയറിങ് ബരുദധാരി പിടിയിൽ. തൃശ്ശൂർ മൂറ്റിച്ചൂർ മേനോത്ത് പറമ്പിൽ ശശിധരന്റെ മകൻ എം എസ് സംഗീതാണ് പിടിയിലായത്.
ബംഗളുരുവിൽനിന്ന് ഗ്രാമിന് 1000 രുപയ്ക്ക് വാങ്ങുന്ന എംഡിഎംഎ 9000 രൂപയ്ക്കാണ് ഇയാൾ വിൽപ്പന നടത്തുന്നത്. വിപണിയിൽ മൂന്നുലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നാണ് എക്സൈസ് പാർട്ടി പിടികൂടിയത്

Whatsapp Group 1 | Whatsapp Group 2 |Telegram Group
വാരണം സ്വദേശിയായ യുവാവിൽ നിന്നു എക്സൈസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് അറസ്‌റ്റ്. പതിവായി ഇയാൾ ചേർത്തലയിലും പരിസരത്തും മയക്കുമരുന്ന് ട്രെയിനിലും ബൈക്കിലും എത്തിച്ചുനൽകിയിരുന്നു. എക്സൈസ് ഷാഡോ സംഘത്തിൻ്റെ നീരിക്ഷണത്തിലായിരുന്നു സംഗീത്.
എക്സൈസ് ഇൻസ്പെക്ടർ വി.ജെ റോയിയുടെ നേതൃത്വത്തിലാണ് അറസ്റ്റ്. എക്സൈസ് ഇൻസ്പെക്ടർ എൻ ബാബു, ഐബി പ്രിവൻ്റീവ് ഓഫീസർ റോയി ജേക്കബ്, ഷിമ്പു പി ബെഞ്ചമിൻ, ഡി മായാജി , സിവിൽ എക്സൈസ് ഓഫിസർമാരായ ബി എം ബിയാസ്, പ്രതീഷ് എന്നിവരുണ്ടായിരുന്നു.