
കല്‍പ്പറ്റ: പോലീസിന്റെ സ്ഥിരം വാഹന പരിശോധനയ്ക്കിടെ അതുവഴി കടന്നുവന്ന ഒരു ബിഎംഡബ്ല്യു കാറിന്റെ വരവില്‍ പന്തികേട്. പിടിച്ചുനിർത്തി പരിശോധിച്ചപ്പോള്‍ ലഭിച്ചത് കഞ്ചാവ്. കേസില്‍ ഒരു യുവതിയും യുവാവും പിടിയിലായി. വയനാട്ടിലാണ് സംഭവം നടന്നത്. പരിശോധനയ്ക്കായി ആഡംബര കാറിനെ കൈകാണിച്ച് നിർത്തി.
ഉടനെ രണ്ടുപേരുടെയും മുഖത്തെ പരുങ്ങല്‍ ശ്രദ്ധിച്ച പോലീസ് വാഹനം മുഴുവൻ അരിച്ചുപെറുക്കുകയായിരുന്നു. ഒടുവില്‍ ഡിക്കി പരിശോധിച്ചപ്പോള്‍ ആണ് കേസില്‍ വഴിത്തിരിവ് ഉണ്ടായത്. പിന്നാലെ പോലീസ് രണ്ടുപേരെയും കൈയ്യോടെ പൊക്കുകയായിരുന്നു.
വയനാട്ടിലാണ് ഹൈബ്രിഡ് കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍. കണ്ണൂർ അഞ്ചാംപീടിക സ്വദേശിയായ കീരിരകത്ത് വീട്ടില്‍ കെ ഫസല്‍, തളിപറമ്ബ് സ്വദേശിനിയായ കെ ഷിന്‍സിത എന്നിവരെയാണ് പിടികൂടിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവരില്‍ നിന്ന് 20.80 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തത്. ഇവർ സഞ്ചരിച്ചിരുന്ന ബിഎംഡബ്ല്യു കാറും, 96,290 രൂപയും, മൊബൈല്‍ ഫോണുകളും കസ്റ്റഡിയിലെടുത്തു. കാറിന്റെ ഡിക്കിയില്‍ നിന്ന് രണ്ടു കവറുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇന്നലെ മൊതക്കര വച്ച് നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.
വാഹനപരിശോധനക്കിടെയാണ് ഇവര്‍ വലയിലായത്. കാറിന്റെ ഡിക്കിയില്‍ നിന്ന് രണ്ടു കവറുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഉപയോഗത്തിനും വില്‍പ്പനക്കുമായി ബാംഗ്ലൂരില്‍ നിന്ന് വാങ്ങിയതാണെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു.
വെള്ളമുണ്ട എസ് എച്ച് ഓ ടികെ മിനിമോള്‍, എസ്‌ഐമാരായ എംകെ സാദിർ, ജോജോ ജോര്‍ജ്, എഎസ്‌ഐ സിഡിയ ഐസക്, എസ് സിപി ഓ ഷംസുദ്ധീൻ, സിപിഒമാരായ അജ്മല്‍, നൗഷാദ്, അനസ് സച്ചിന്‍ ജോസ്, ദിലീപ്, അഭിനന്ദ്, സുവാസ്, ഷിബിന്‍, വാഹിദ് എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്. പരിശോധന ഇനിയും ശക്തമാക്കുമെന്ന് പോലീസ് പറഞ്ഞു.