play-sharp-fill
ചിങ്ങവനം കുറിച്ചിയിൽ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം പള്ളിക്കത്തോട്ടിലെ  പാറമടക്കുളത്തിൽ നിന്ന് കണ്ടെത്തി; സംഭവത്തിൽ ദുരൂഹത

ചിങ്ങവനം കുറിച്ചിയിൽ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം പള്ളിക്കത്തോട്ടിലെ പാറമടക്കുളത്തിൽ നിന്ന് കണ്ടെത്തി; സംഭവത്തിൽ ദുരൂഹത

സ്വന്തം ലേഖകൻ

കോട്ടയം: ചിങ്ങവനം കുറിച്ചിയിൽ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം പാറമടക്കുളത്തിൽ നിന്ന് കണ്ടെത്തി.


കുറിച്ചി മലകുന്നം വാഴപ്പറമ്പിൽ സദാനന്ദന്റെ മകൻ വി.എസ് അജിന്റെ(25) മൃതദേഹമാണ് പള്ളിക്കത്തോട് മുലൂരിലെ പാറമടക്കുളത്തിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാർച്ച് 29 നാണ് ഇയാളെ വീട്ടിൽ നിന്നും കാണാതായത്. തുടർന്ന് ബന്ധുക്കൾ ചിങ്ങവനം പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം നടക്കവെയാണ് മൃതദേഹം പാറമടക്കുളത്തിൽ കണ്ടെത്തിയത്.

വ്യാഴാഴ്ച രാവിലെ ഇതുവഴി നടക്കാനിറങ്ങിയ നാട്ടുകാരാണ് പാറമടക്കുളത്തിനു സമീപത്തെ റോഡരികിൽ സ്‌കൂട്ടർ ഇരിക്കുന്നത് കണ്ടത്. രണ്ട് ദിവസത്തോളമായി ഇവിടെ റോഡരികിൽ സ്‌കൂട്ടറിരിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.

തുടർന്ന് ഇവർ പള്ളിക്കത്തോട് പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് സംഘം സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് പാറമടക്കുളത്തിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.

തുരുത്തിയിലെ ബ്ലേഡ് ഇടപാടുകാരനിൽ നിന്നും അജിൻ പണം കടം വാങ്ങിയിരുന്നതായി പൊലീസ് പറയുന്നു. ഇതേപ്പറ്റി ചോദ്യം ചെയ്യുന്നതിനായി ഇയാൾ വീട്ടിൽ എത്തിയിരുന്നു. എന്നാൽ, ഈ സമയം അജിൻ വീട്ടിലുണ്ടായിരുന്നില്ല.

വീട്ടുകാർ ഫോണിൽ വിളിച്ച് വിവരം ചോദിക്കുകയായിരുന്നു. ഇതിന് ശേഷം അജിൻ വീട്ടിലെത്തിയിരുന്നില്ല. ഇതേ തുടർന്നാണ് ബന്ധുക്കൾ ചിങ്ങവനം പൊലീസിൽ പരാതി നൽകിയത്.

സംഭവത്തിൽ പള്ളിക്കത്തോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.