വനിതാ ക്രിക്കറ്റ് ലോകകപ്പ്; പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ;ഇന്ത്യക്ക് 88 റണ്‍സ് ജയം

Spread the love

കൊളംബോ: ഏകദിന വനിതാ ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 88 റണ്‍സ് വിജയം.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 248 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പാക് വനിതകളുടെ പോരാട്ടം 43 ഓവറില്‍ 159 റണ്‍സില്‍ അവസാനിച്ചു.

81 റണ്‍സെടുത്ത സിദ്ര അമീന്‍ മാത്രമാണ് പാക് നിരയില്‍ പിടിച്ചുനിന്ന ഏക ബാറ്റര്‍. 10 ഓവറില്‍ നിന്ന് 20 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ പിഴുത് പാകിസ്ഥാന്റെ നടുവൊടിച്ച യുവ ഇന്ത്യന്‍ പേസര്‍ ക്രാന്തി ഗൗഡ് ആണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

വിജയലക്ഷ്യം പിന്തുടര്‍ന്ന പാക് നിരയെ വരിഞ്ഞുമുറുക്കിയുള്ള ബൗളിംഗ് പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. ഓപ്പണര്‍മാരായ മുനീബ അലി 2(12), സദാഫ് ഷമാസ് 6(24) എന്നിവര്‍ പെട്ടെന്ന് പുറത്തായി. മൂന്നാം നമ്പറില്‍ ഇറങ്ങിയ സിദ്ര അമീന്‍ 81(106) റണ്‍സ് നേടിയില്ലായിരുന്നുവെങ്കില്‍ പാകിസ്ഥാന്റെ ഗതി ദയനീയമാകുമായിരുന്നു. ആലിയ റിയാസ് 2(8) റണ്‍സ് നേടി പുറത്തായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നതാലിയ പെര്‍വായിസ് 33(46) റണ്‍സ് നേടി സിദ്രയ്ക്ക് പിന്തുണ നല്‍കിയെങ്കിലും ഈ കൂട്ടുകെട്ട് പൊളിഞ്ഞതോടെ പാക് ഇന്നിംഗ്‌സ് നിലംപൊത്തി.ക്യാപ്റ്റന്‍ ഫാത്തിമ സന 2(15), വിക്കറ്റ് കീപ്പര്‍ സിദ്ര നവാസ് 14(22), റമീന്‍ ഷമീം 0(1), ഡയാന ബായ്ഗ് 9(13), സാദിയ ഇഖ്ബാല്‍ 0(2) എന്നിങ്ങനെയാണ് പുറത്തായ ബാറ്റര്‍മാരുടെ സംഭാവന.

നഷ്‌റ സന്ധു 2*(9) റണ്‍സ് നേടി പുറത്താകാതെ നിന്നു. ഇന്ത്യക്ക് വേണ്ടി ക്രാന്തി ഗൗഡിന് പുറമേ ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മ്മയും മൂന്ന് വിക്കറ്റ് വീഴ്ത്തി. സ്‌നേഹ് റാണയ്ക്ക് രണ്ട് വിക്കറ്റ് കിട്ടി. രണ്ട് പാക് താരങ്ങള്‍ റണ്ണൗട്ടായി. കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ നാല് പോയിന്റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഇപ്പോള്‍.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ റണ്‍സ് നേടി 247 റണ്‍സിന് എല്ലാവരും പുറത്തായി. മുന്‍നിരയില്‍ ഹാര്‍ലീന്‍ ഡിയോള്‍, അവസാന ഓവറുകളില്‍ റിച്ച ഘോഷ് എന്നിവര്‍ നടത്തിയ ബാറ്റിംഗ് പ്രകടനമാണ് ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ ഇന്ത്യന്‍ സ്‌കോര്‍ 250ന് അടുത്ത് എത്തിച്ചത്.

ഓപ്പണര്‍മാരായ സമൃഥി മന്ദാന 23(32), പ്രഥിക റാവല്‍ 31(37) സഖ്യം 48 റണ്‍സ് നേടിയ ശേഷമാണ് പിരിഞ്ഞത്. മൂന്നാമതായി എത്തിയ ഹാര്‍ലീന്‍ ഡിയോള്‍ 46(65) റണ്‍സ് നേടി ടോപ് സ്‌കോററായി.