കോഴിക്കോട് സഹോദരന്‍റെ മരണത്തിന് പിന്നാലെ ഭാര്യയെന്ന അവകാശവുമായി സ്വത്ത് തട്ടാൻ ശ്രമം;യുവതിക്കെതിരെ കേസുമായി സഹോദരി

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: 18 വര്‍ഷം സഹോദരനെ സംരക്ഷിച്ച വനിതയുടെ പരാതിയില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍.സഹോദരന്‍റെ മരണശേഷം സ്വത്ത് തട്ടിയെടുക്കാന്‍ ഭാര്യയെന്ന് അവകാശപ്പെട്ട് വനിതയ്ക്കെതിരെയാണ് ഫറോക്ക് ഈസ്റ്റ് നല്ലൂര്‍ സ്വദേശിനി കെ.ചന്ദ്രിക മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.
സഹോദരന്‍റെ മരണത്തിന് പിന്നാലെ അദ്ദേഹത്തിൻ്റെ മരണ ശേഷം ഭാര്യയെന്ന് അവകാശപ്പെട്ട് എത്തിയ സ്ത്രീ പന്നിയങ്കര പൊലീസിൻ്റെ സഹായത്തോടെ സ്വത്ത് കൈക്കലാക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു ചന്ദ്രികയുടെ പരാതി.

പരാതി പരിശോധിച്ച്‌ 7 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ വിശദമാക്കി.ഫറോക്ക് പൊലീസ് അസിസ്റ്റൻറ് കമ്മീഷണര്‍ക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയര്‍പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ.ബൈജുനാഥ് ഉത്തരവ് നല്‍കിയത്.ജൂലൈ 5 നാണ് പരാതിക്കാരിയുടെ സഹോദരൻ ബാലകൃഷ്ണൻ മരിച്ചത്.താനും സഹോദര പുത്രിയായ രചനയുമാണ് ബാലക്യഷ്ണനെ പരിചരിച്ചതെന്ന് പരാതിക്കാരി അവകാശപ്പെടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാഹി സ്വദേശിനിയായ പത്മാവതിയാണ് ഭാര്യ എന്ന് അവകാശപ്പെട്ട് സഹോദരൻ്റെ മരണത്തിന് ഒരു മാസത്തിന് ശേഷം എത്തിയതെന്ന് പരാതിയില്‍ ചന്ദ്രിക പറയുന്നു.പന്നിയങ്കര പൊലീസിൻ്റെ പിന്തുണയോടെ ബാലകൃഷ്ണൻ്റെ വീട് കൈക്കലാക്കാൻ ഇവര്‍ ശ്രമിക്കുകയാണെന്നും പരാതി വിശദമാക്കുന്നു.വീടിൻ്റെ ആധാരം സൂക്ഷിക്കാൻ ബാലകൃഷ്ണൻ മറ്റൊരാളെ ഏല്‍പ്പിച്ചിരുന്നു.ഈ ആധാരം സ്റ്റേഷനിലെത്തിക്കണമെന്നാണ് പൊലീസിൻ്റെ ആവശ്യം.

സിവില്‍ സ്വഭാവത്തിലുള്ള പരാതിയില്‍ പൊലീസ്
അവിഹിതമായി ഇടപെടുകയാണെന്നും പരാതി ആരോപിക്കുന്നു.ബാലകൃഷ്ണൻ ഒസ്യത്ത് തയ്യാറാക്കി മലപ്പുറം സ്വദേശിയായ അഡ്വ.ഹരികുമാറിനെ ഏല്‍പ്പിച്ചിട്ടുണ്ട്.ഒസ്യത്ത് കമ്മീഷൻ പരിശോധിക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു. കേസ് ഓഗസ്റ്റ് 25 ന് കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.