play-sharp-fill
മുറിക്കുള്ളിലെ കസേരകൾ തകർന്ന നിലയിൽ; കുളിമുറിയിലും അടുത്തുള്ള മുറിയിലും രക്തക്കറ; നെടുങ്കണ്ടത്ത് യുവതി ദുരൂഹസാഹചര്യത്തിൽ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

മുറിക്കുള്ളിലെ കസേരകൾ തകർന്ന നിലയിൽ; കുളിമുറിയിലും അടുത്തുള്ള മുറിയിലും രക്തക്കറ; നെടുങ്കണ്ടത്ത് യുവതി ദുരൂഹസാഹചര്യത്തിൽ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

സ്വന്തം ലേഖകൻ

നെടുങ്കണ്ടം: കവുന്തിയിൽ യുവതിയെ ദുരൂഹസാഹചര്യത്തിൽ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കവുന്തി മണികെട്ടാൻപൊയ്കയിൽ അർജുന്റെ ഭാര്യ ദേവിക (24) യെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.


രാത്രി കുളിക്കാൻ പോയ ദേവിക തിരികെയെത്താൻ വൈകിയപ്പോൾ നടത്തിയ തിരച്ചിലിലാണ് തൂങ്ങിയനിലയിൽ കണ്ടെത്തിയതെന്ന് വീട്ടുകാർ പോലീസിനോട് പറഞ്ഞു. നെടുങ്കണ്ടത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇതിനോടകം മരിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുറിക്കുള്ളിലുണ്ടായിരുന്ന കസേരകൾ തകർന്ന നിലയിലാണ്. കുളിമുറിയിലും അടുത്തുള്ള മുറിയിലും രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ദേവികയും അർജുനുമായി വഴക്കുണ്ടായതായി സമീപവാസികൾ പോലീസിനെ അറിയിച്ചു.

മരണത്തിൽ ദുരൂഹതയുള്ളതായി ദേവികയുടെ ബന്ധുക്കളുടെ ആരോപണത്തെത്തുടർന്ന് മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തി. വിരലടയാള വിദഗ്ധരും വീട്ടിൽ പരിശോധന നടത്തി.

ശവസംസ്‌കാരം നടത്തി. ദേവികുളം സബ്ജയിലിലെ വാർഡനാണ് ദേവികയുടെ ഭർത്താവ് അർജുൻ.

സന്യാസിയോട സ്വദേശിനിയായ ദേവിക നെടുങ്കണ്ടം എം.ഇ.എസ്.കോളേജിൽ രണ്ടാം വർഷ ബി.എസ്സി. കെമിസ്ട്രി വിദ്യാർഥിനിയാണ് മരിച്ച ദേവിക. മൂന്നരവയസ്സുള്ള ആര്യൻ മകനാണ്.

സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കട്ടപ്പന ഡിവൈ.എസ്.പി. നിഷാദ് പറഞ്ഞു.ഡിവൈ.എസ്.പി.യുടെയും നെടുങ്കണ്ടം സി.ഐ. ബി.എസ്.ബിനുവിന്റെയും നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.