കക്കയത്ത് വനമേഖലയില്‍ നിന്നും ജലസംഭരണി നീന്തി കയറി എത്തുന്ന കാട്ടുപോത്ത്; കാടിന്റെ ചലനങ്ങള്‍ അറിയാവുന്ന ഊരുമൂപ്പനും ഭാര്യയ്ക്കും പോലും തിരിച്ചറിയാൻ കഴിയാത്ത അതിരപ്പള്ളിയിലെ കാട്ടാന; അടൂരില്‍ ചീറിയടുത്ത കാട്ടുപന്നി; മൃഗക്കലിയില്‍ രണ്ടു ദിവസത്തിനിടെ പൊലിഞ്ഞത് മൂന്ന് ജീവൻ; കേരളത്തില്‍ ഇത്തരമൊരു മൃഗക്കലി ആദ്യമോ…? എന്തു ചെയ്യണമെന്ന് അറിയാതെ പകച്ച്‌ വനം വകുപ്പ്….!

Spread the love

കൊച്ചി: വന്യമൃഗ ആക്രമണങ്ങള്‍ തുടർച്ചയായി മനുഷ്യ ജീവനുകള്‍ എടുക്കുമ്പോള്‍ എന്തു ചെയ്യണമെന്ന് പോലും അറിയാതെ പകച്ച്‌ വനം വകുപ്പ്.

എറണാകുളം നേര്യമംഗലത്ത് കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചതിന് പിന്നാലെ രണ്ട് ജീവനുകള്‍ കൂടി പൊലിഞ്ഞു. ദിവസങ്ങള്‍ക്കുള്ളില്‍ വന്യമൃഗ ആക്രമണത്തില്‍ മൂന്ന് മരണം. കേരളത്തില്‍ ഇതിന് മുൻപ് ഇങ്ങനെ മൃഗക്കലി കണ്ടിട്ടില്ല.

രണ്ടുദിവസമായി കാട്ടുപോത്തിൻകൂട്ടം ഭീതിവിതച്ചിരുന്ന കോഴിക്കോട് കക്കയത്ത് പേടിച്ചതുതന്നെ ഒടുവില്‍ സംഭവിച്ചു. കർഷകനായ പാലാട്ടിയില്‍ അബ്രഹാം (അവറാച്ചൻ-70) ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിന്റെ കുത്തേറ്റ് മരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃശ്ശൂർ അതിരപ്പിള്ളിയില്‍ മരോട്ടിക്കായ ശേഖരിക്കാൻ കാട്ടില്‍പ്പോയ വാഴച്ചാല്‍ വനമേഖലയിലെ വാച്ചുമരം ആദിവാസിക്കോളനിയിലെ ഊരുമൂപ്പൻ രാജന്റെ ഭാര്യ വത്സ (68) കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു. രാജൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടു.

അടൂരിലെ കാട്ടുപന്നി ആക്രമണത്തില്‍ എലിസബത്ത് ബാബുവിന് ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം കൊണ്ട് മാത്രം.
കാട്ടുപന്നിയുടെ ആക്രമണത്തില്‍നിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കിണറ്റില്‍ വീണ വീട്ടമ്മ മരണത്തെ മുഖാമുഖം കണ്ട് ഒരു രാത്രി മുഴുവൻ കിണറിന്റെ തിട്ടയില്‍പിടിച്ചുനിന്നു. നാട്ടുകാർ കണ്ടെത്തി പുറത്തെത്തിച്ചത് 22 മണിക്കൂറുകള്‍ക്കുശേഷമാണ്.

അടൂർ വയല ഉടയാൻവിള പ്ലാവിളയില്‍ ബാബുവിന്റെ ഭാര്യ എലിസബത്ത് ബാബുവിനാണ് (54)ജീവൻ തിരിച്ചു കിട്ടിയത്. നഷ്ടപരിഹാരം കൃത്യമായി വിതരണം ചെയ്യുന്നുവെന്ന വീമ്പിന് അപ്പുറം മനുഷ്യരെ രക്ഷിക്കാൻ കേരളത്തിലെ വനം വകുപ്പിനാകുന്നില്ല. മുന്നറിയിപ്പ് നല്‍കാനോ മൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങുന്നത് തടയാനോ വ്യക്തമായ പദ്ധതികളുമില്ല.

വന്യമൃഗ ജീവികളുടെ ആക്രമണം തടയാൻ കേന്ദ്ര ഫണ്ട് പോലും ഉണ്ട്. ഇതെല്ലാം കൃത്യമായി വാങ്ങുന്നവർ പക്ഷേ അതിന് വേണ്ടി ചെലവഴിക്കുന്നില്ല. എല്ലാം ചെയ്യാമെന്ന് പറയുന്നതല്ലാതെ ഒന്നും ചെയ്യാറില്ല.

ചൊവ്വാഴ്ച മൂന്നുമണിയോടെയാണ് രണ്ടു സംഭവങ്ങളും. വീട്ടിനോടു ചേർന്നുള്ള കൃഷിയിടത്തില്‍ തേങ്ങയെടുക്കാൻ പോയപ്പോഴാണ് അബ്രഹാമിന് കുത്തേറ്റത്. നിലവിളികേട്ട് ഓടിയെത്തിയ അയല്‍വാസിയാണ് രക്തത്തില്‍ക്കുളിച്ച്‌ കിടക്കുന്നതായി ആദ്യം കണ്ടത്.

കക്ഷത്തില്‍ ആഴത്തില്‍ കൊമ്പ് ഇറങ്ങി ഗുരുതരാവസ്ഥയിലായിരുന്നു. കാട്ടുപോത്തിനെ കണ്ടെത്തി മയക്കു വെടിവയ്ക്കാൻ ചീഫ് വൈല്‍ഡ് ലൈഫ് വാർഡൻ ഉത്തരവിട്ടു.