
നിഗൂഡമായി ഒരു വെള്ളക്കാര്‍; മദ്രസയില്‍ പോകുന്ന കുട്ടിക്ക് അരികില്‍ നിര്‍ത്തി ചോദിച്ചത് ‘ലിഫ്റ്റ് വേണോയെന്ന്’; നിരസിച്ചതോടെ പിടിച്ച് വലിച്ച് വാഹനത്തില്‍ കയറ്റിക്കൊണ്ടുപോവാൻ ശ്രമം; സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
പാലക്കാട്: പാലക്കാട് കൂറ്റനാട് മല റോഡിന് സമീപം മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ട് പോവാൻ ശ്രമിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്.
സംഭവത്തില്‍ വെള്ള നിറത്തിലുള്ള കാര്‍ കേന്ദ്രീകരിച്ചാണ് തൃത്താല പൊലീസ് അന്വേഷണം നടത്തുന്നത്. പുലര്‍ച്ചെ ആറേ മുക്കാലോടെയാണ് സംഭവം. വെള്ളക്കാറില്‍ എത്തിയ അജ്ഞാതര്‍ കുട്ടിയുടെ കയ്യില്‍ പിടിച്ച് വലിച്ച് വാഹനത്തില്‍ കയറ്റിക്കൊണ്ടുപോവാൻ ശ്രമിച്ചെന്നാണ് പരാതി.
വട്ടേനാട് എല്‍ പി സ്കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയെയാണ് തട്ടിക്കൊണ്ട് പോവാൻ ശ്രമം നടത്തിയത്. മല റോഡ് പരിസരത്തെ അജ്മീരിയ മദ്രസയിലേക്ക് പോവുകയായിരുന്നു കുട്ടി. കാര്‍ സമീപത്ത് നിര്‍ത്തുകയും കൊണ്ടാക്കിത്തരാം എന്ന് പറയുകയുമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആവശ്യം നിരസിച്ചതോടെ ഡോര്‍ തുറന്ന് ഒരു സ്ത്രീ കയ്യില്‍ പിടിച്ച് വലിച്ച് കാറിലേക്ക് കയറ്റാൻ ശ്രമിക്കുകയായിരുന്നുവെന്ന് കുട്ടി പറഞ്ഞു. കുതറി മാറിയതോടെ കാര്‍ ഓടിച്ച് പോവുകയും ചെയ്തു.
ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് കാറിലുണ്ടായിരുന്നത്. തൃത്താല പൊലീസ് സ്ഥലത്തെത്തി സി സി ടി വി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു.
പ്രദേശത്ത് വെള്ള നിറത്തിലുള്ള ഒരു കാര്‍ പുലര്‍ച്ചെ മുതല്‍ പാര്‍ക്ക് ചെയ്തിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇക്കാര്യത്തില്‍ സംശയം തോന്നാതിരുന്നതിനാല്‍ ആരും കൂടുതല്‍ ശ്രദ്ധ കൊടുത്തില്ല. തുടര്‍ന്ന് വീട്ടില്‍ എത്തിയ കുട്ടി സംഭവം മാതാപിതാക്കളോട് വിശദീകരിച്ചതോടെയാണ് ഇക്കാര്യം പുറം ലോകം അറിയുന്നത്.