
കാസർഗോഡ്: രാജപുരത്ത് പൊലീസിൻ്റെ നീക്കം നിരീക്ഷിക്കുന്നതിനായി ഫാമിലി എന്ന പേരില്‍ വാട്സപ്പ് ഗ്രൂപ്പ് രഹസ്യമായി പ്രവർത്തിച്ചിരുന്നതായി കണ്ടെത്തി പൊലീസ്. അളവില്‍ കൂടുതല്‍ മദ്യം കൈവശം വെച്ചയാളെ പിടി കൂടി ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഗ്രൂപ്പ് ശ്രദ്ധയില്‍പ്പെട്ടത്. ഗ്രൂപ്പില്‍ 80 അംഗങ്ങളാണ് ഉള്ളത്.
കഴിഞ്ഞ ദിവസമാണ് രാജപുരം എസ് ഐ പ്രദീപ്കുമാറിൻ്റെ നേതൃത്വത്തില്‍ കോളിച്ചാലില്‍ അളവില്‍ കൂടുതല്‍ മദ്യം കൈവശം വെച്ചയാളെ പിടി കൂടിയിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോൾ പൊലീസിൻ്റെ നീക്കം നിരീക്ഷിക്കുന്നതിനായി ഫാമിലി എന്ന പേരില്‍ വാട്സപ്പ് ഗ്രൂപ്പ് ശ്രദ്ധയില്‍പ്പെട്ടത്. വാട്സപ്പ് ഗ്രൂപ്പിലൂടെ പ്രത്യേക കോഡുകളിലൂടെയാണ് വിവരങ്ങള്‍ ഇവർ പരസ്പരം കൈമാറിയിരുന്നത്.
വീട്: പൊലീസ് സ്റ്റേഷൻ

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാട്ട : പഴയ പോലീസ് വാഹനം
ജനകീയം : അടുത്ത പോലീസ് ജീപ്പ്
ചൊറ പിടിച്ച മുതലാളി : രാജപുരം പ്രിൻസിപ്പല്‍ എസ് ഐ
ബുള്ളറ്റും ലീഡറും: സ്റ്റേഷനിലെ ഗൂർഖാവണ്ടിയും ഇൻസ്പെക്ടറും ഇങ്ങിനെയായിരുന്നു രഹസ്യ കോഡുകള്‍.
ഗ്രൂപ്പിലെ അംഗങ്ങളില്‍ പലരും മദ്യം, മയക്കുമരുന്ന്, ഓണ്‍ലൈൻ ലോട്ടറി വ്യാപാരത്തില്‍ ഏർപ്പെടുന്നവരാണെന്ന് പോലീസ് പറഞ്ഞു.
ഗ്രൂപ്പ് അഡ്മിന്മാരും അവസാനം ഗ്രൂപ്പില്‍ വോയ്സ് മെസേജ് അയച്ചവരുമടക്കം 16 പേർക്കെതിരെ കേസെടുത്തു. 7 പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. സംഭവത്തില്‍ കൂടുതല്‍ പേർക്ക് പങ്കുള്ളതായാണ് വിവരം.
കൂടുതല്‍ അന്വേഷണം നടത്തി ബന്ധമുള്ളവർക്കെതിരെ കേസെടുക്കും. പൊലീസ് നീക്കങ്ങള്‍ക്ക് പുറമെ എക്സൈസ്, റവന്യൂ, നികുതി വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങി മറ്റ് പരിശോധന സംഘങ്ങളുടെയെല്ലാം നീക്കം രഹസ്യ കോഡിലൂടെ ഗ്രൂപ്പിലെത്തും. ജില്ലയില്‍ ഇത്തരം ഗ്രൂപ്പുകള്‍ വെറെയുമുണ്ടെന്നാണ് സൂചന. സൈബർ സെല്ലിന്റെ സഹായത്തോടെ ഇത്തരം ഗ്രൂപ്പുകളെ കുറിച്ച് പരിശോധന നടത്താനാണ് പൊലീസിന്റെ തീരുമാനം.