
തിരുവനന്തപുരം: കേരളത്തില്‍ വരുന്ന അഞ്ച് ദിവസം ശക്തമായ മഴയും കാറ്റും.
പുതിയ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മാറാത്തവാഡക്ക് മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമർദമാണ് ശക്തമായ മഴയ്ക്കും കാറ്റിനും കാരണം. മേയ് 27 ഓടെ മധ്യ പടിഞ്ഞാറൻ – വടക്കൻ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി മറ്റൊരു ന്യൂനമർദം കൂടി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും 30 വരെ അതിശക്തമായ മഴയ്ക്ക് സാധ്യതുണ്ടെന്നും കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളില്‍ റെഡ് അലർട്ട് തുടരും. കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളില്‍ അതിശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നതെങ്കിലും റെഡ് അലർട്ടിന് സമാനമായാ സാഹചര്യമാണ് നിലവിലുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കനത്ത മഴയില്‍ വിവിധയിടങ്ങളില്‍ റെയില്‍വേ ട്രാക്കിന് മുകളില്‍ മരം വീണു. തിരുവല്ല – ചങ്ങനാശേരി പാതയിലും തൃശൂർ – ഗുരുവായൂർ പാതയിലും തിരുവനന്തപുരം – ഇടവ പാതയിലുമാണ് മരം വീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടത്. ഇതോടെ ഈ റൂട്ടിലൂടെയുള്ള ട്രെയിൻ സർവീസ് വൈകി.
പാതയിലെ എല്ലാ തടസ്സങ്ങളും നീക്കിയതായും ട്രെയിൻ ഗതാഗതം പുനരാരംഭിച്ചതായും അധികൃതർ വ്യക്തമാക്കി. നിലവില്‍ സർവീസ് നടത്തുന്ന ചില ട്രെയിനുകള്‍ ഭാഗികമായി വൈകിയോടുന്നുണ്ട്.