
പനമരം:വയനാട്ടിൽ ഭീതി പരത്തിയ കടുവ കാടുകയറി. പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ പടിക്കംവയലിൽ കൃഷിയിടത്തിലാണ് തിങ്കളാഴ്ച കടുവയെ കണ്ടത്.
വനംവകുപ്പ് സർവ സന്നാഹങ്ങളോടെ 52 മണിക്കൂർ നടത്തിയ ദൗത്യത്തിന് പിന്നാലെയാണ് കടുവ കാടു കയറിയതായി സ്ഥിരീകരിച്ചത്.
കാൽപാടുകൾ പരിശോധിച്ചാണ് പാതിരി വനത്തിലേക്ക് കടുവ കയറിയതായി വനംവകുപ്പ് സ്ഥിരീകരിച്ചത്. ഇതോടെ പ്രദേശത്തെ നിയന്ത്രണങ്ങൾ പിൻവലിച്ചു. തിങ്കളാഴ്ച രാവിലെ ഒൻപതു മണിയോടെയാണ് പച്ചിലക്കാട് പടിക്കംവയലിൽ കടുവയെ കണ്ടത്. ഇതോടെ മേഖലയിൽ പല വാർഡുകളിലും സ്കൂളുകൾക്കും മറ്റും അധികൃതർ അവധി പ്രഖ്യാപിച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പനമരം മേച്ചേരിയിലെ റോഡിലും സമീപത്തെ വയലിലും കടുവയുടെ കാൽപാടുകൾ കണ്ടെത്തിയതാണ് ബുധനാഴ്ചത്തെ ദൗത്യത്തിൽ നിർണായകമായത്.
ഈ കാൽപാടുകൾ പിന്തുടർന്ന വനപാലകർ പാതിരി വനത്തിലേക്ക് എത്തുകയായിരുന്നു. ഈ വനത്തിൽ നിന്നു തന്നെയാണ് റോഡുകളും പുഴയും വയലുകളും താണ്ടി കടുവ നാട്ടിൽ ഇറങ്ങിയത് എന്നാണ് സൂചന.



