പത്തനംതിട്ടയില്‍ ഏഴുവയസ്സുകാരന് ‘വാട്ട്‌സാപ്പ്‌ ചികിത്സ’; പ്ലാസ്റ്ററിട്ട കൈ പഴുത്തൊഴുകി

Spread the love

പത്തനംതിട്ട: വാട്ട്സാപ്പ് ഫോട്ടോകണ്ട ഡോക്ടർ, പ്ലാസ്റ്റർ ഇടീച്ചതിനെ തുടർന്ന് ഏഴുവയസ്സുകാരന്റെ ചതവുണ്ടായ കൈ പഴുത്ത് ഒഴുകി.

video
play-sharp-fill

കൊടുന്തറ പടിഞ്ഞാറേ വിളയില്‍ മനോജിന്റെയും രാധയുടെയും മകൻ മനുവാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഡോക്ടറുടെ ചികിത്സാ പിഴവുമൂലം ദുരിതത്തിലായത്.

കൈയ്യിലെ മുറിവ് വ്രണമായതിനെ തുടർന്ന് കുട്ടിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഓഗസ്റ്റ് 28-ന് സൈക്കിളില്‍ നിന്നുവീണ് കൈയ്ക്ക് പരിക്കേറ്റതിനെ തുടർന്നാണ് മനുവിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. അപകടം നടന്ന് ഒരു ദിവസം കഴിഞ്ഞതിനാല്‍ കൈ നീരുവെച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അസ്ഥിരോഗ വിഭാഗത്തില്‍ ഡോക്ടർ ഇല്ലാത്തതിനാല്‍ അത്യാഹിത വിഭാഗത്തിലെ ഡോക്ടറാണ് നോക്കിയത്. ഇദ്ദേഹം കൈയ്യിലെ എക്സ്റേയുടെ ഫോട്ടോ അസ്ഥിരോഗ വിഭാഗത്തിലെ ഡോക്ടർക്ക് അയച്ചുകൊടുത്തു. ഫോട്ടോ നോക്കിയ ഡോക്ടർ നിർദേശിച്ചതിനെ തുടർന്ന് കുട്ടിയുടെ കൈയ്ക്ക് പ്ലാസ്റ്ററിട്ടു.