play-sharp-fill
മലിന ജലം കുടിവെള്ളമെന്ന പേരിൽ വിതരണം നടത്തിയ ടാങ്കർ ലോറി പിടികൂടി;   ആശുപത്രികളിലും ഹോട്ടലുകളിലും ഉപയോഗിച്ചു വന്നത് ഈ മലിന ജലം ; ഹോട്ടലിന്റെ പ്രവർത്തനം നിർത്തിവച്ചു

മലിന ജലം കുടിവെള്ളമെന്ന പേരിൽ വിതരണം നടത്തിയ ടാങ്കർ ലോറി പിടികൂടി; ആശുപത്രികളിലും ഹോട്ടലുകളിലും ഉപയോഗിച്ചു വന്നത് ഈ മലിന ജലം ; ഹോട്ടലിന്റെ പ്രവർത്തനം നിർത്തിവച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മലിന ജലം കുടിവെള്ളമെന്ന പേരിൽ തിരുവനന്തപുരം നഗരത്തിലെ ഹോട്ടലുകളിലും ആശുപത്രികളും എത്തിച്ച ടാങ്കർ ലോറി പിടികൂടി. നഗരസഭയുടെ ഹെൽത്ത് അധികൃതരാണ് ലോറി പിടിച്ചെടുത്തത് . ഇതിനെ തുടർന്ന് നഗരത്തിൽ കുടിവെള്ളമെത്തിക്കുന്ന ടാങ്കർ ലോറികൾക്കുള്ള നിബന്ധനകൾ കർശനമാക്കി.


മലിനമായ സ്രോതസ്സുകളിൽ നിന്ന് വെള്ളമെടുത്ത് കുടിവെള്ളമെന്ന വ്യാജേന നഗരത്തിൽ വിതരണം ചെയ്യുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് ഹെൽത്ത് സ്വകാഡ് മിന്നൽ പരിശോധന നടത്തിയത്. നഗരത്തിലെ ഹോട്ടലുകളിലേക്ക് വെള്ളമെത്തിച്ച ടാങ്കർ ലോറിയാണ് അധികൃതർ പിടികൂടിയത്. തിരുവല്ലത്തിനടുത്ത് വയലിൽ കുളം കുഴിച്ച്, അതിൽ നിന്ന് ശേഖരിച്ച വെള്ളമാണ് ഇവർ നഗരത്തിലെ ചില ഹോട്ടലുകളിലേക്ക് എത്തിച്ചിരുന്നത്. അപകടകരമായ നിലയിൽ വെള്ളം മലിനമാണെന്ന് പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. ഈ മലിനജലം ഉപയോഗിക്കുന്നതായി കണ്ടെത്തിയ അരുൾ ജ്യോതി ഹോട്ടലിന്റെ പ്രവർത്തനം നഗരസഭ ഇടപെട്ട് താത്കാലികമായി നിർത്തിവച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരത്തിൽ കുടിവെള്ളമെത്തിക്കുന്ന ടാങ്കർ ലോറികൾക്ക് ഫെബ്രുവരി ഒന്ന് മുതൽ ലൈസൻസ് നിർബന്ധമാക്കിയിട്ടുണ്ട്. നഗരസഭയുടെ സ്മാർട്ട് ട്രിവാൻഡ്രം മൊബൈൽ ആപ്പ് വഴിയും അക്ഷയകേന്ദ്രങ്ങൾ വഴയും ടാങ്കർ ലോറികളുടെ സേവനത്തിനായി നഗരസവാസികൾക്ക് അപേക്ഷിക്കാം ഉപഭോക്താക്കളിൽ നിന്ന് കുടിവെള്ളത്തിന് അമിതവില ഈടാക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും നഗരസഭ അറിയിച്ചു.