ഗാസയിൽ എല്ലാ ഭക്ഷണസാധനങ്ങൾക്കും ഉയർന്ന വില; അഞ്ചു രൂപയ്ക്ക് ഇന്ത്യയിൽ ലഭിക്കുന്ന പാർലെ-ജി ബിസ്ക്കറ്റ് വിൽക്കുന്നത് 2350 രൂപയ്ക്ക്!

Spread the love

ദില്ലി: ഗാസയിൽ യുദ്ധം മൂലം ഉണ്ടായ ഭക്ഷ്യക്ഷാമത്തെ തുടർന്ന് സാധാരണയായി ഇന്ത്യയിൽ വെറും അഞ്ച് രൂപക്ക് ലഭിക്കുന്ന പാർലെ-ജി ബിസ്‌ക്കറ്റുകൾ 500 മടങ്ങ് വിലക്കാണ് വില്‍ക്കുന്നതെന്ന് റിപ്പോർട്ട്.

പാർലെ ജി ബിസ്‌ക്കറ്റുകള്‍ 24 യൂറോയില്‍ (2,342 രൂപ) കൂടുതല്‍ വിലയ്ക്ക് വിൽക്കുന്നുണ്ടെന്നാണ് സൂചന. ആദ്യം 1.5 യൂറോയായിരുന്നു വില, എന്നാൽ പെട്ടെന്ന് 24 യൂറോയിലേക്ക് ഉയർന്നു.
ഇസ്രായേലിന്റെ സൈനിക നീക്കത്തിനും ശേഷം, ഗാസയിലേക്കുള്ള ഭക്ഷണവിതരണം ക്രമമായി കുറച്ചിരുന്നു. മാർച്ച് 2 മുതൽ മെയ് 19 വരെ ഗാസ തീവ്രമായ ഉപരോധം നേരിട്ടതിന്റെ പശ്ചാത്തലത്തിലാണ് ഈ അവസ്ഥ ഉണ്ടായത്.

വളരെ കുറച്ച് ട്രക്കുകള്‍ക്കെ മാത്രമാണ് ഗാസയിലേക്ക് കടന്നുപോകാൻ ഇസ്രായേല്‍ അനുമതി നൽകിയത്. ഹമാസ് സഹായം കയ്യടക്കുകയും ആയുധങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ചാണ് ഇസ്രായേല്‍ ട്രക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ഗാസ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ (GHF) വികസിപ്പിച്ചെടുത്ത സെക്യുർ ഡിസ്ട്രിബ്യൂഷൻ സൈറ്റ് 1 (SDS1) മോഡല്‍ മാത്രമേ വിതരണം നടത്താവൂവെന്നും ഇസ്രായേല്‍ പറഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗാസയിൽ ബിസ്കറ്റുകൾക്ക് മാത്രമല്ല, എല്ലാ പ്രധാന ഭക്ഷ്യവസ്തുക്കൾക്കും കുത്തനെ ഉയർന്ന വിലയാണ് ഈടാക്കുന്നത്. സഹായമായി എത്തുന്ന ഭക്ഷ്യവസ്തുക്കള്‍ ഉയർന്ന വിലക്ക് കരിഞ്ചന്തയില്‍ വില്‍ക്കുന്നതായും ആരോപണങ്ങൾ ഉണ്ട്.
1 കിലോ പഞ്ചസാര: ഏകദേശം ₹4,914 രൂപ
1 ലിറ്റർ പാചക എണ്ണ: ഏകദേശം ₹4,177 രൂപ
1 കിലോ ഉരുളക്കിഴങ്ങ്: ഏകദേശം ₹1,965 രൂപ
1 കിലോ ഉള്ളി: ഏകദേശം 4,423 രൂപ
ഒരു കാപ്പി കപ്പ്: 1,800 രൂപ

എന്നിങ്ങനെയാണ് വില. കൂടാതെ അടിസ്ഥാന ഭക്ഷ്യവസ്തുക്കളും ദിവസേന ആവശ്യമായ മറ്റു സാധനങ്ങളും അമിത വിലയ്ക്കാണ് വില്‍ ക്കപ്പെടുന്നത്. പ്രാദേശിക കറൻസിയായ പുതിയ ഇസ്രായേലി ഷെക്കലിലാണ് വിലകള്‍ പരാമർശിച്ചിരിക്കുന്നത്. ഒരു ഇസ്രായേലി ഷെക്കലിന് 24.57 ഇന്ത്യൻ രൂപയാണ് മൂല്യം. ഈ വിലവർദ്ധനവ് പ്രദേശത്തെ ഗുരുതരമായ ഭക്ഷ്യക്ഷാമവും വ്യാപകമായ ദുരിതവും പ്രതിഫലിപ്പിക്കുന്നു.