
ഭോപ്പാല്‍: മധ്യപ്രദേശില്‍ രണ്ട് യുവ ആർമി ഓഫിസർമാരെ ക്രൂരമായി ആക്രമിക്കുകയും ഇവർക്കൊപ്പമുണ്ടായിരുന്ന യുവതിയെ കൂട്ട ബലാത്സംഗം ചെയ്തെന്നുമുള്ള വാർത്ത രാജ്യത്തെയാകെ ഞെട്ടിച്ചിരുന്നു
എന്നാല്‍ ഇപ്പോള്‍ ഈ സംഭവത്തില്‍ വലിയ ട്വിസ്റ്റാണ് ഉണ്ടായിരിക്കുന്നത്. യുവ സൈനികരെ ആക്രമിച്ച സംഭവം പണം തട്ടാനുള്ള ശ്രമമെന്നാണ് പുറത്തുവരുന്ന വിവരം. ഇവർക്കൊപ്പമുണ്ടായിരുന്ന യുവതിയടക്കമുള്ളവർ ചതിച്ച് പണം തട്ടാൻ ശ്രമിച്ചതാണെന്നാണ് വ്യക്തമാകുന്നത്. ആക്രമിക്കാനെത്തിയവരും കൂട്ടബലാത്സംഗവുമെല്ലാം പെണ്‍കുട്ടിയുടെ അറിവോടെ നടന്ന നാടകമാണെന്നാണ് പൊലീസ് പറയുന്നത്.
സംഭവം ഇങ്ങനെ

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡേറ്റിംഗ് ആപ്പിലൂടെയാണ് സൈനികർ യുവതിയെ പരിചയപ്പെട്ടത്. ചാറ്റിംഗിനൊടുവില്‍ സൈനികരും വനിതാ സുഹൃത്തുക്കളും ഒരു യാത്ര പ്ലാൻ ചെയ്തു. വിനോദ സഞ്ചാര കേന്ദ്രമായ ജാം ഗേറ്റ് സന്ദർശിക്കാനായിരുന്നു പദ്ധതി.
യാത്ര മുന്നോട്ട് പോകവെയാണ് സംഭവങ്ങളെല്ലാം മാറി മറിഞ്ഞത്. ജാം ഗേറ്റ് സന്ദർശനത്തിനിടെ 8 പേർ അടങ്ങുന്ന സംഘം പിസ്റ്റളുകളും കത്തികളും വടികളുമായി ഇവരെ വളഞ്ഞു. യുവ സൈനികരെ ക്രൂരമായി ആക്രമിക്കുകയും യുവതിയെ ഗണ്‍പോയിന്റില്‍ നിർത്തി കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു.
എന്നാല്‍ ആക്രമിക്കാനെത്തിയ സംഘവും ബലാത്സംഗവുമെല്ലാം പെണ്‍കുട്ടിയുടെ അറിവോടെ നടന്ന നാടകമാണെന്നാണ് ഇപ്പോള്‍ പൊലീസ് കണ്ടെത്തിയിരിക്കുന്നത്. പെണ്‍കുട്ടി തന്നെയാണ് തന്‍റെ അടുപ്പക്കാരായ പ്രാദേശത്തെ ആണ്‍ സുഹൃത്തുക്കളെ വിളിച്ച് വരുത്തിയത്. ഇവർ സൈനികരെ തടഞ്ഞ് വെക്കുകയും 10 ലക്ഷം രൂപ ആവശ്യപ്പെടുകയുമായിരുന്നു. മധ്യപ്രദേശിലെ മൗവില്‍ ബുധനാഴ്ച
പുലർച്ചെ രണ്ടോടെയാണ് സംഭവം നടന്നത്.
വിവരമറിഞ്ഞ് ഉന്നത ഉദ്യോഗസ്ഥരുള്‍പ്പടെയുള്ള പൊലീസ് സംഘം സംഭവ സ്ഥലത്തേക്കെത്തി. ഇതറിഞ്ഞ അക്രമി സംഘം ഓടി രക്ഷപ്പെട്ടു. എന്നാല്‍ രണ്ട് പ്രതികളെ പിന്നാലെ പൊലീസ് പിടികൂടി. ഇവരില്‍ നിന്നാണ് ബലാത്സംഗമടക്കം പണം തട്ടാനുള്ള നാടകമായിരുന്നെന്ന നിർണായക വിവരം ലഭിച്ചത്.
പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ യുവതിയെ ബലാത്സംഗം ചെയ്യുന്നതായി അഭിനയിച്ചത് സൈനികരെ കൊള്ളയടിക്കാൻ പദ്ധതിട്ടതാണെന്നും ഇതിന്‍റെ ഭാഗമായി നടന്ന നാടകമാണ് ആക്രമണവും ബലാത്സംഗമെന്നും പൊലീസ് വ്യക്തമാക്കി. പിന്നാലെ തട്ടിപ്പ് സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു.