ആർക്കും കിട്ടും വ്യാജ പാസ്പോർട്ട്: 2 മുതൽ 5 ലക്ഷം വരെ വില: വ്യാജ രേഖകളുടെ അടിസ്ഥാനത്തില്‍ 73 ബംഗ്ലാദേശികള്‍ക്ക് ഇന്ത്യൻ പാസ്പോർട്ട് ലഭിച്ച കേസില്‍ അന്വേഷണം മുറുകുന്നു: രേഖകളിൽ നൽകിയ സ്ഥലം പോലും നിലവിലില്ല

Spread the love

കൊല്‍ക്കത്ത : വ്യാജ രേഖകളുടെ അടിസ്ഥാനത്തില്‍ 73 ബംഗ്ലാദേശികള്‍ക്ക് ഇന്ത്യൻ പാസ്പോർട്ട് ലഭിച്ച കേസില്‍ അന്വേഷണം മുറുകുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പൊലീസ് പാസ്‌പോർട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.

ഈ രേഖകളില്‍ നല്‍കിയിരിക്കുന്ന വിലാസങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ബരാസത്ത് മുനിസിപ്പാലിറ്റി, ബംഗോണ്‍ മുനിസിപ്പാലിറ്റി, ദത്തപുക്കൂറിലെ കടംബാഗച്ചി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ നിന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു . എന്നാല്‍ പൊലീസ് നല്‍കിയ വിലാസങ്ങള്‍ നിലവിലില്ലെന്നാണ് തദ്ദേശഭരണ വകുപ്പുകള്‍ വ്യക്തമാക്കിയിരിക്കുന്നത് .

പശ്ചിമ ബംഗാള്‍ ബോർഡ് മാർക്ക് ലിസ്റ്റ്, അഡ്മിറ്റ് കാർഡ്, പാൻ കാർഡ്, ആധാർ കാർഡ്, വോട്ടർ ഐഡി തുടങ്ങിയ രേഖകളാണ് വ്യാജ പാസ്‌പോർട്ട് ഉണ്ടാക്കാൻ ഉപയോഗിച്ചത്. പാസ്‌പോർട്ട് നടപടികളിലെ പിഴവുകള്‍ ചർച്ച ചെയ്തതായും പോലീസ് ഉദ്യോഗസ്ഥർക്ക് കർശനമായ മാർഗനിർദേശങ്ങള്‍ നല്‍കിയതായും പോലീസ് കമ്മീഷണർ മനോജ് വർമ്മ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാജ പാസ്‌പോർട്ട് കേസില്‍ 5 ക്രിമിനലുകള്‍ക്കൊപ്പം പ്രത്യേക അന്വേഷണ സംഘം ദത്താപുക്കൂർ സ്വദേശി മൊക്താർ ആലമിനെയും അറസ്റ്റ് ചെയ്തു. 2021-ല്‍ സമാനമായ കേസില്‍ അറസ്റ്റിലായ വ്യക്തിയാണ് ആലം. വ്യാജ പാസ്‌പോർട്ടുകളും രേഖകളും 2 മുതല്‍ 5 ലക്ഷം രൂപ വരെ വാങ്ങി വില്‍പന നടത്തിയിരുന്നതായും സൂചനയുണ്ട്.