അനധികൃത സ്വത്ത് സമ്പാദനക്കേസ്: മുൻ മന്ത്രി വി എസ് ശിവകുമാറിനെ ഒന്നാം പ്രതിയാക്കി വിജിലൻസ് കോടതിയിൽ എഫ് ഐ ആർ സമർപ്പിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസ്: മുൻ മന്ത്രി വി എസ് ശിവകുമാറിനെ ഒന്നാം പ്രതിയാക്കി വിജിലൻസ് കോടതിയിൽ എഫ് ഐ ആർ സമർപ്പിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ മന്ത്രി വി എസ് ശിവകുമാറിനെ ഒന്നാംപ്രതി. തിരുവനന്തപുരം വിജിലൻസ് കോടതിയിൽ എഫ് ഐ ആർ സമർപ്പിച്ചു. മൊത്തം നാല് പ്രതികളാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്.

 

രണ്ടാപ്രതിയായ എം രാജേന്ദ്രനെ ബിനാമിയാക്കിയാണ് ശിവകുമാർ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് വിജിലൻസിന്റെ പ്രാഥമിക നിഗമനം. ഇവരെക്കൂടാതെ പഴ്സണൽ സ്റ്റാഫ് അംഗം ഷൈജു ഹരൻ, അഡ്വ. എം എസ് ഹരികുമാർ എന്നിവരാണ് മറ്റു പ്രതികൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച പരാതിയിൽ ശിവകുമാറിന്റെ ബന്ധുക്കളും പേഴ്സണൽ സ്റ്റാഫും അടക്കം എഴുപേർക്കെതിരെയാണ് വിജിലൻസ് അന്വേഷണം നടത്തിയത്. ഇതിൽ ശിവകുമാർ ഉൾപ്പെടെ നാല് പേർക്കെതിരെ മതിയായ തെളിവുകൾ ഉണ്ടെന്നാണ് വിജിലൻസ് വെളിപ്പെടുത്തി.

 

ആരോഗ്യ-ദേവസ്വം മന്ത്രിയായിരുന്ന കാലത്ത് ബിനാമി പേരിൽ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് വിജിലൻസ് അന്വേഷണം നടത്തിയത്. വഴുതക്കാട് സ്വദേശി ആർ വേണുഗോപാലായിരുന്നു പരാതി നൽകിയത്.