സാമ്പത്തിക ഞെരുക്കത്തില്‍ അകപ്പെട്ട് വൊഡാഫോണ്‍- ഐഡിയ, നഷ്ടം വീണ്ടും ഉയര്‍ന്നു.അടുത്തിടെ കേന്ദ്ര ടെലികോം മന്ത്രാലയത്തിന് നല്‍കാനുള്ള അഡ്ജസ്റ്റ് ഗ്രോസ റവന്യൂ ഫീസ് ഉള്‍പ്പെടെയുള്ള കുടിശികകള്‍ ഓഹരികളാക്കി സര്‍ക്കാര്‍ മാറ്റിയിരുന്നു.

Spread the love

സ്വന്തം ലേഖകൻ

സാമ്പത്തിക ഞെരുക്കത്തില്‍ അകപ്പെട്ട് വൊഡാഫോൺ
‍-ഐഡിയ. 2021- 22 ല്‍ ഇത് 28,234.1 കോടി രൂപയായിരുന്നു. അതേസമയം, കഴിഞ്ഞ വര്‍ഷം നാലാം പാദത്തില്‍ നേരിയ പ്രകടനം കാഴ്ചവെക്കാൻ കമ്ബനിക്ക് സാധിച്ചിരുന്നു. നാലാം പാദ വരുമാനം 10,228.9 കോടി രൂപയില്‍ നിന്നും 3 ശതമാനം വര്‍ദ്ധനവോടെ 10,506.5 കോടി രൂപയായാണ് വര്‍ദ്ധിച്ചത്.

ഇക്കാലയളവില്‍ ഓരോ ഉപഭോക്താവില്‍ നിന്നുമുള്ള ശരാശരി വരുമാനം 124 രൂപയില്‍ നിന്ന് 135 രൂപയായി വര്‍ദ്ധിച്ചത് വരുമാനം ഉയരാൻ സഹായിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുത്തിടെ കേന്ദ്ര ടെലികോം മന്ത്രാലയത്തിന് നല്‍കാനുള്ള അഡ്ജസ്റ്റ് ഗ്രോസ റവന്യൂ ഫീസ് ഉള്‍പ്പെടെയുള്ള കുടിശികകള്‍ ഓഹരികളാക്കി സര്‍ക്കാര്‍ മാറ്റിയിരുന്നു. ഇതിനെ തുടര്‍ന്ന് കമ്ബനിയുടെ മൊത്തത്തിലുള്ള കടബാധ്യത കഴിഞ്ഞ വര്‍ഷം 2.22 ലക്ഷം കോടി രൂപയില്‍ നിന്ന് 2.09 ലക്ഷം കോടി രൂപയായി കുറഞ്ഞു.

നിലവില്‍, വോഡഫോണ്‍- ഐഡിയയിലെ ഏറ്റവും വലിയ ഓഹരി ഉടമ കേന്ദ്രസര്‍ക്കാരാണ്. 33.1 ശതമാനം ഓഹരികളാണ് വോഡഫോണ്‍- ഐഡിയയില്‍ കേന്ദ്രത്തിന് ഉള്ളത്. അതേസമയം, ബ്രിട്ടനിലെ വോഡഫോണിന്റെ വിഹിതം 31 ശതമാനമാണ്. അടുത്തിടെ ഇന്ത്യൻ വിഭാഗമായ വോഡഫോണ്‍- ഐഡിയയിലെ നിക്ഷേപങ്ങള്‍ ബ്രിട്ടനിലെ വോഡഫോണ്‍ എഴുതിത്തള്ളിയിരുന്നു. അധിക നിക്ഷേപത്തിനില്ലെന്ന് ഇതിനോടകം കമ്ബനി വ്യക്തമാക്കിയിട്ടുണ്ട്