play-sharp-fill
വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക് ; അദാനി പോര്‍ട്ടിന് സർക്കാർ അടിയന്തരമായി നല്‍കേണ്ടത് 950 കോടി രൂപ

വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക് ; അദാനി പോര്‍ട്ടിന് സർക്കാർ അടിയന്തരമായി നല്‍കേണ്ടത് 950 കോടി രൂപ

തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക് അടുക്കുമ്ബോള്‍ കരാറനുസരിച്ച്‌ അദാനി പോര്‍ട്ടിന് സർക്കാർ അടിയന്തരമായി നല്‍കേണ്ടത് 950 കോടി രൂപ.

സര്‍ക്കാർ ഗ്യാരണ്ടിയോടെ നബാര്‍ഡില്‍ നിന്ന് വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ കമ്ബനി വായ്പയെടുക്കും.

അന്താരാഷ്ട്ര തുറമുഖത്തിന്‍റെ പുലിമുട്ട് നിർമിച്ചതിന് സംസ്ഥാന സര്‍ക്കാര്‍ മൂന്ന് ഗഡുക്കളായി അദാനിക്ക് നല്‍കേണ്ടത് 1300 കോടി രൂപയാണ്. വാണിജ്യാടിസ്ഥാനത്തില്‍ തുറമുഖത്തിന് ഇതുവരെ നല്‍കിയത് രണ്ടാം ഗഡുവിന്‍റെ പകുതി വരെ മാത്രം. ആദ്യഘട്ട കമ്മീഷനിംഗ് പൂര്‍ത്തിയാകും മുൻപ് 1800 കോടി അദാനിക്ക് നല്‍കേണ്ട സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ കൊടുത്തത് 850 കോടിയാണ്. 950 കോടി കുടിശിക. റെയില്‍പാത നിര്‍മ്മാണത്തിനുള്ള 1200 കോടി രൂപ വേറെയും നല്‍കണമെന്നിരിക്കെ 3600 കോടിയുടെ വായ്പക്കാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണ കമ്ബനി ശ്രമിക്കുന്നത്. ഹഡ്കോ പിൻമാറിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഗ്യാരണ്ടിയോടെ നബാര്‍ഡില്‍ നിന്ന് വായ്പയെടുക്കാനാണ് തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേന്ദ്രം നല്‍കേണ്ട വയബിലിറ്റി ഗ്യാപ് ഫണ്ട് 817 കോടി രൂപയാണ്. 2019 ല്‍ തീര്‍ക്കേണ്ട പദ്ധതിയില്‍ അദാനി കരാര്‍ വ്യവസ്ഥകള്‍ മറികടന്നെന്ന് വിസിലും അതിന് കാരണങ്ങളുണ്ടെന്ന് പറഞ്ഞ് അദാനിയും തമ്മിലുണ്ടായിരുന്ന ആര്‍ബിട്രേഷൻ നടപടികള്‍ ഒത്തു തീര്‍ന്നത് അടുത്തിടെയാണ്. ചുരുങ്ങിയ കാലഘട്ടത്തില്‍ വൻ നിക്ഷേപ സാധ്യത എന്ന ലക്ഷ്യം കൂടി മുന്നില്‍ കണ്ടാണ് അദാനിയുമായുള്ള കരാര്‍ വ്യവസ്ഥകളില്‍ വിട്ടുവീഴ്ച ചെയ്തതെന്നാണ് സര്‍ക്കാര്‍ പറയുന്ന ന്യായം. കരാര്‍ പ്രകാരം തുറമുഖത്തിന്‍റെ റവന്യു ഷെയറിംഗ് തുടങ്ങുക 2034 മുതലാണ്. പുതുക്കി നല്‍കിയ തിയ്യതി അനുസരിച്ച്‌ വിഴിഞ്ഞം തുറമുഖത്ത് ഒന്നാം ഘട്ടം പൂര്‍ത്തിയാക്കേണ്ടത് ഡിസംബര്‍ മൂന്നിന് ആണ്.