
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിയതി ലഭിക്കുന്നതിനുസരിച്ച് വിഴിഞ്ഞം തുറമുഖത്തിൻ്റെ ആദ്യഘട്ടം കമ്മീഷൻ ചെയ്യുമെന്ന് മന്ത്രി വി എൻ വാസവൻ. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികൾക്കുള്ള ജീവനോപാധി നഷ്ടപരിഹാര വിതരണം വിഴിഞ്ഞത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വൻകിട പദ്ധതികൾ നടപ്പാക്കുമ്പോൾ അതിൻ്റെ ഭാഗമായി നഷ്ടങ്ങളുണ്ടാകുന്നവരെ ചേർത്തു നിർത്തുന്നതാണ് സംസ്ഥാന സർക്കാരിന്റെ നിലപാടെന്നും മന്ത്രി പറഞ്ഞു. നിലവിൽ 2700 പേർക്ക് 284 കോടി രൂപയോളം വിതരണം ചെയ്‌തിരുന്നു.
വെള്ളിയാഴ്‌ച വിഴിഞ്ഞത്ത് വിതരണം ചെയ്തത് 8.76 കോടിരൂപയാണ്. കരമടി തൊഴിലാളികൾക്കും സഹായം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളി സംഘടനകളുടെ നിർദേശമടക്കം പരിഗണിച്ചാണ് വിഴിഞ്ഞത്തെ പുനരധിവാസത്തിൽ തീരുമാനമെടുത്തതെന്ന് പരിപാടിയിൽ അധ്യക്ഷനായ മന്ത്രി സജി ചെറിയാൻ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എം. വിൻസെൻ്റ് എംഎൽഎ, കൗൺസിലർമാരായ നിസാമുദീൻ, പനിയടിമ ജോൺ, വിസിൽ എംഡി ഡോ. ദിവ്യ എസ്. അയ്യർ, തുറമുഖ സ്പെഷ്യൽ സെക്രട്ടറി എ. കൗശിക്, ഫിഷറീസ് അഡീഷണൽ ഡയറക്‌ടർ സ്‌മിതാ ആർ. നായർ എന്നിവർ പങ്കെടുത്തു.