
ഡൽഹി:വിവാഹ വേദിയില്‍ നിന്നും ശുചിമുറിയിലേക്കെന്ന് പറഞ്ഞിറങ്ങിയ വധു സ്വർണവും പണവുമായി മുങ്ങി. ഉത്തർ പ്രദേശിലെ ഖോരക്പൂരിലാണ് സംഭവം.
ഭാരോഹിയ സ്വദേശിയായ കമലേഷ് കുമാറിന്റെ വിവാഹവേദിയിലാണ് നാടകീയ രംഗങ്ങള്‍ ഉണ്ടായത്.
കമലേഷിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹ ബ്രോക്കർക്ക് മുപ്പതിനായിരം രൂപ കമ്മീഷൻ നല്‍കിയാണ് വിവാഹത്തിലേക്ക് കമലേഷ് എത്തിപ്പെട്ടത്. വെള്ളിയാഴ്ചയായിരുന്നു കല്യാണം.
വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ അടക്കം ക്ഷേത്രത്തില്‍ ഒരുക്കിയ വിവാഹ വേദിയിലെത്തിയിരുന്നു. പിന്നാലെ വരന്റെ കുടുംബം വധുവിന് സാരി, ആഭരണങ്ങള്‍, പണം എന്നിവ കൈമാറി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിന് പിന്നാലെയാണ് വധു ശുചിമുറിയില്‍ പോകണമെന്ന് പറഞ്ഞ് വിവാഹ വേദിയില്‍ നിന്നിറങ്ങിയത്. ശുചിമുറിയില്‍ പോയി അധിക സമയം കഴിഞ്ഞും തിരികെ വരഞ്ഞതോടെ ബന്ധുക്കള്‍ അന്വേഷിച്ചപ്പോഴാണ് വധു പണവും സ്വർണവുമായി മുങ്ങിയെന്ന കാര്യം തിരിച്ചറിഞ്ഞത്.
അതേസമയം സംഭവത്തില്‍ കമലേഷിന്റെ കുടുംബം പരാതി നല്‍കിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പരാതി കിട്ടിയാല്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കുമെന്ന് പൊലീസ് സൂപ്രണ്ട് ജിതേന്ദ്ര കുമാർ അറിയിച്ചിട്ടുണ്ട്.