വിവാഹ ചടങ്ങ് നടക്കുന്നതിനിടെ ചിക്കൻ ഫ്രൈ കൗണ്ടറിൽ കൂട്ടയടി: തിക്കിലും തിരക്കിലും നിരവധി പേർക്ക് പരിക്കേറ്റു: പോലീസ് എത്തിയാണ് സംഘർഷം ഒഴിവാക്കിയത്: ചടങ്ങ് തീരും വരെ പോലീസ് സുരക്ഷ ഏർപ്പെടുത്തി: ചിക്കൻ വരുത്തിയ വിന ഇങ്ങനെ

Spread the love

ബിജ്‌നോർ: ഉത്തർപ്രദേശില്‍ സന്തോഷകരമായ ഒരു വിവാഹാഘോഷം തമ്മിത്തല്ലില്‍ കലാശിച്ചു. ചിക്കൻ ഫ്രൈ കൗണ്ടറില്‍ ജനക്കൂട്ടം തടിച്ചുകൂടിയതോടെയാണ് സംഭവം കൈവിട്ടുപോയത്.
അടിപിടിയില്‍ നിരവധി പേർക്ക് പരിക്കേറ്റു. ഉത്തർപ്രദേശിലെ ബിജ്‌നോർ ജില്ലയിലായിരുന്നു സംഭവം. സംഘർഷത്തിന്റെ വീഡിയോ സമൂഹ മാധ്യമത്തില്‍ വൈറലാണ്. സംഭവത്തില്‍ പൊലീസ് ഇടപെട്ടതിനെത്തുടർന്നാണ് സ്ഥിതി ശാന്തമായത്.

video
play-sharp-fill

പൊലീസ് സംരക്ഷണത്തിലാണ് വിവാഹ ചടങ്ങുകള്‍ പൂർത്തിയാക്കിയത്. വരന്‍റെയും വധുവിന്‍റെയും ബന്ധുക്കള്‍ തമ്മിലാണ് കോഴി വറുത്തത് വിളമ്പുന്നതുമായി ബന്ധപ്പെട്ട് വാക്കേറ്റം ആരംഭിച്ചത്. സ്ഥിതിഗതികള്‍ അതിവേഗം കൈവിട്ടുപോവുകയും പൊലീസ് ഇടപെടേണ്ടി വരികയും ചെയ്തു.

തര്‍ക്കം കയ്യാങ്കളിയിലേക്ക് മാറുകയായിരുന്നുവെന്നും തിക്കിലും തിരക്കിലും സ്ത്രീകളും കുട്ടികളും പെട്ടുപോയെന്നും ഒരു ദൃക്‌സാക്ഷി പറഞ്ഞു. ഹൃദയരോഗിയായ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“ഞങ്ങള്‍ ഒരു വിവാഹത്തിന് വന്നതായിരുന്നു. കോഴി വറുത്തതിന്‍റെ കൗണ്ടറില്‍ വലിയ തിരക്കുണ്ടായിരുന്നു. അതിഥികള്‍ ഇത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കയ്യാങ്കളി ആരംഭിച്ചു. അവിടെ സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നു, തിക്കിലും തിരക്കിലും പെട്ടു. ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, അദ്ദേഹത്തിന്റെ നില ഗുരുതരമാണ്,” ദൃക്‌സാക്ഷി പറഞ്ഞു.

പുറത്തുവന്ന വീഡിയോകളില്‍ ആളുകള്‍ ഓടുന്നതും പരസ്പരം ആക്രമിക്കുന്നതും കാണാം. മറ്റുള്ളവർ അലറിവിളിക്കുകയും കൈകള്‍ കൊണ്ട് ഇടിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അതിഥികള്‍ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയാണ് അടിപിടി അവസാനിപ്പിച്ചത്. തുടർ സംഘർഷങ്ങള്‍ ഭയന്ന് വിവാഹ ചടങ്ങുകള്‍ പൂർത്തിയാകുന്നത് വരെ പൊലീസ് ഉദ്യോഗസ്ഥർ പന്തലില്‍ തുടരുകയും ചെയ്തു.

അതേസമയം അതിഥികള്‍ അറിയിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി സംഘർഷം ഒഴിവാക്കി. കൂടുതല്‍ സംഘർഷങ്ങള്‍ ഉണ്ടാകുമെന്ന് ഭയന്ന്, വിവാഹ ചടങ്ങുകള്‍ പൂർത്തിയാകുന്നതുവരെ ചില ഉദ്യോഗസ്ഥർ സ്ഥലത്ത് തന്നെ തുടർന്നുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.