play-sharp-fill
വിതുര പെൺവാണിഭ കേസ് ; ഒന്നാം പ്രതി സുരേഷിന് വിവിധ വകുപ്പുകളിലായി 24 വർഷം തടവ് ശിക്ഷ

വിതുര പെൺവാണിഭ കേസ് ; ഒന്നാം പ്രതി സുരേഷിന് വിവിധ വകുപ്പുകളിലായി 24 വർഷം തടവ് ശിക്ഷ

സ്വന്തം ലേഖകൻ

കോട്ടയം : വിതുര പെൺവാണിഭക്കേസിൽ ഒന്നാം പ്രതി സുരേഷിന് വിവിധ വകുപ്പുകളിലായി 24വർഷം തടവ്. ഐ പി സി 372 വകുപ്പ് പ്രകാരം കാഴ്ച വെക്കലിന് പത്ത് വർഷം കഠിന തടവ്, 344 വകുപ്പ് പ്രകാരം തട്ടിക്കൊണ്ട് പോകൽ, തടവിൽ പാർപ്പിക്കൽ എന്നിവയ്ക്ക് 2 വർഷം തടവും 5000 പിഴയും, അനാശാസ്യത്തിന് രണ്ട് വകുപ്പുകളിലായി 12 വർഷം തടവ് എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്. ഇതിന് പുറമേ ഒരു ലക്ഷത്തി ഒൻപതിനായിരം രൂപ പിഴയും ഒടുക്കണം. തടവ് ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. ആകെ പത്ത് വർഷം തടവ് അനുഭവിച്ചാൽ മതി.

പ്രായപൂർത്തിയാകാത്ത വിതുര സ്വദേശിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും പലർക്കായി കൈമാറുകയും ചെയ്തതെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. പെൺകു ട്ടിയെ 10 ദിവസത്തിലധികം തടങ്കലിൽ വച്ചു , മറ്റുള്ളവർക്ക് പീഡിപ്പിക്കാൻ അവസരമൊരുക്കി , ഇതിനു സൗകര്യമൊരുക്കുന്ന കേന്ദ്രം നടത്തി എന്നീ കുറ്റങ്ങളാണു പ്രതിക്കെതിരെ കോടതി കണ്ടെത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അജിത ബീഗം എന്ന യുവതി അകന്ന ബന്ധുവായ പ്രായപൂർ ത്തിയാകാത്ത പെൺകുട്ടിയെ 1995 നവംബർ 21 നു വീട്ടിൽ നിന്ന് ഇറക്കിക്കൊണ്ടുവന്ന് ഒന്നാം പ്രതി സുരേഷിന് കൈമാറി എന്നതാണ് കേസ്. തുടർന്ന് പെൺകുട്ടിയെ തടങ്കലിലാക്കി ലൈംഗിക ചൂഷണത്തിനിരയാക്കി. സംഭവവുമായി ബന്ധപ്പെട്ട് ആകെ 24 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

1996 ലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. വിതുര സ്വദേശിനിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മറ്റുള്ളവര്‍ക്ക് കാഴ്ചവച്ചതാണ് കേസ്. ഒന്നാം പ്രതി സുരേഷ് ആണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കൊണ്ടുപോയത്. ചലച്ചിത്ര താരം ജഗതി ശ്രീകുമാര്‍ ഉള്‍പ്പെടെയുള്ളവരെ നേരത്തെ കേസില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

കൊല്ലം കടയ്ക്കല്‍ സ്വദേശിയാണ് സുരേഷ്. വിതുര കേസില്‍ കോടതി റിമാന്‍ഡ് ചെയ്ത സുരേഷ് ജാമ്യം എടുത്തു മുങ്ങുകയായിരുന്നു ഇയാള്‍. 2014 മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു. കേസില്‍ ഇരയായ പെണ്‍കുട്ടിയുടെ വിസ്താരം നടക്കുന്നതിനിടെയാണ് സുരേഷ് ഒളിവില്‍ പോയത്. ഇരുപത്തിനാല് കേസുകളില്‍ ഒന്നിനാണ് നിലവില്‍ വിധി വന്നത്.

Tags :