ആത്മഹത്യയിലൊതുങ്ങി ​പോകാമായിരുന്ന വിസ്മയ കേസിൽ വഴിത്തിരിവായത് ഈ പൊലീസ് ഉദ്യോഗസ്ഥ; കേസ് മാറ്റിമറിച്ചത് എസ്ഐ മഞ്ചു വി നായരുടെ പ്രാഥമിക അ‌ന്വേഷണ മികവ്

Spread the love

സ്വന്തം ലേഖിക

കൊല്ലം : വിസ്മയക്കേസിൽ തുടക്കം മുതൽ സജീവമായി നിന്ന ഒരു പൊലീസ് ഓഫീസറുണ്ട്. കേസിൽ എല്ലാവരും മറന്നൊരു പോലീസ് ഓഫീസർ. ശൂരനാട് പോലീസ് സബ് ഇൻസ്പെക്ടർ മഞ്ചു.വി.നായർ. വിസ്മയയുടെ മരണമറിഞ്ഞ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തുകയും ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തത് ഈ പൊലീസ് ഓഫീസറാണ്.

കൃത്യ സ്ഥലമഹസ്സർ തയ്യാറാക്കി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി വച്ചതും എസ് .ഐ മഞ്ചു വി നായരാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിസ്മയയുടെ ബോഡിയുമായി പോയി പോസ്റ്റ്മോർട്ടം നടപടികൾ മഞ്ചു.വി.നായരുടെ ഇടപെടലോടെയാണ് വൈകിയാണെങ്കിലും അന്ന് തന്നെ നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആത്മഹത്യയാണെങ്കിലും ആത്മഹത്യ പ്രേരണക്കുറ്റം നിലനിൽക്കുമെന്ന് കണ്ട് മേലുദ്യോഗസ്ഥരെ വിവരമറിയിച്ച് അ‌തിനുള്ള വകുപ്പുകൾ ചേർത്ത് ഡി.വൈ.എസ്പിക്ക് അന്വേഷണം കൈമാറിയതും എസ്.ഐ മഞ്ചുവാണ്.ഒരു ആത്മഹത്യയിലൊതുങ്ങി പോകുമായിരുന്ന കേസിൽ മഞ്ചു.വി.നായരുടെ പ്രാഥമിക അന്വേഷണ മികവാണ് കേസ് ഈ രീതിയിലേക്ക് മാറ്റി മറിച്ചത്.വിസ്മയക്ക് നീതി ലഭിക്കാൻ ഒരു സ്ത്രീ തന്നെ കാരണമായി എന്നത് യാദൃച്ഛികം മാത്രം.