പതിനാറുകാരനെ ലൈംഗീകമായി പീഡിപ്പിച്ച മുസ്ലീം ലീഗ് നേതാവ് പൊലീസ് പിടിയില്‍ ; സംഭവം കോഴിക്കോട്

Spread the love

സ്വന്തം ലേഖകന്‍

കോഴിക്കോട്: പ്ലസ് ടൂ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ മുസ്ലീം ലീഗ് നേതാവ് പെലീസ് പിടിയില്‍. പതിനാറുകാരനെ പ്രകൃതിവിരുദ്ധമായി പീഡനത്തിനിരയാക്കിയ മുസ്ലിം ലീഗ് കട്ടിപ്പാറ പഞ്ചായത്ത് മുന്‍ ചെയര്‍മാനും, മുസ്ലീം ലീഗ് മണ്ഡലം കൗണ്‍സില്‍ അംഗവുമായിരുന്ന ഒ കെ എം കുഞ്ഞിയെയാണ് താമരശേരി പൊലീസ് പിടിയിലായത്.

വിദ്യാര്‍ത്ഥി പൊലീസില്‍ പരാതി നല്‍കയിതോടെ സംഭവത്തിന് ശേഷം കുഞ്ഞി ഒളിവിലായിരുന്നു. ഒളിവിലായിരുന്ന കുഞ്ഞിയെ ഇന്നു രാവിലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോക്‌സോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതിയായ കുഞ്ഞിയെ താമരശേരി താലൂക്ക് ആശുപത്രിയിലെ വൈദ്യപരിശോധനക്ക് ശേഷം കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.

പതിനാറുകാരനായ വിദ്യാര്‍ത്ഥിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ശിശുക്ഷേമ സമിതി നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം കേസെടുക്കാനായി പൊലീസിന് കൈമാറുകയായിരുന്നു.

വിദ്യാര്‍ത്ഥി പരാതി നല്‍കിയതോടെ കെ എം ഷാജിയടക്കമുള്ള നേതാക്കളുമൊത്ത് കുഞ്ഞി വേദി പങ്കിടുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ ഇയാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയായിരുന്നു.