വികസന സദസില്‍ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയതിന് പിന്നാലെ കോണ്‍ഗ്രസ് സസ്പെൻഡ് ചെയ്ത നേതാവ് എൻ അബൂബക്കർ എല്‍ഡിഎഫിലേക്ക്.

Spread the love

കോഴിക്കോട്: വികസന സദസില്‍ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയതിന് പിന്നാലെ കോണ്‍ഗ്രസ് സസ്പെൻഡ് ചെയ്ത നേതാവ് എൻ അബൂബക്കർ എല്‍ഡിഎഫിലേക്ക്.

സിപിഐഎമ്മുമായി അബൂബക്കർ ചർച്ച നടത്തി. യുഡിഎഫ് ബഹിഷ്‌കരിച്ച വികസന സദസില്‍ പങ്കെടുത്ത് മുഖ്യമന്ത്രിയെ പ്രശംസിച്ചതിനാണ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിന്റിങ് കമ്മറ്റി ചെയർമാനായ എൻ അബൂബക്കറിനെ കോണ്‍ഗ്രസ് പാർട്ടി സസ്‌പെൻഡ് ചെയ്തത്.

പൂവാട്ടുപറമ്പ് ഡിവിഷനില്‍ നിന്നുള്ള എൻ അബൂബക്കർ വികസന സദസില്‍ പങ്കെടുത്ത് മുഖ്യമന്ത്രിയെ റിയല്‍ ക്യാപ്റ്റനെന്ന് പ്രശംസിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പാർട്ടി നടപടി. ‘സംസ്ഥാന സർക്കാരിന്റെ ചെലവില്‍ നടത്തിയ വികസന പ്രവർത്തനം സംസ്ഥാന സർക്കാരിന്റെ ചെലവില്‍ തന്നെ ജനങ്ങളോട് പറയുന്നതില്‍ എന്താണ് തടസം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു തടസവുമില്ല. രണ്ട് ഫോട്ടോകൂടി വേണ്ടിയിരുന്നു. അതിലൊന്ന് നമ്മുടെ റിയല്‍ ക്യാപ്റ്റൻ മുഖ്യമന്ത്രി പിണറായി വിജയന്റേതും മറ്റൊന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം ബി രാജേഷിന്റേതുമായിരുന്നു. നമ്മള്‍ കാര്യങ്ങള്‍ തുറന്നുപറഞ്ഞാലേ ജനങ്ങള്‍ക്ക് ഇതെല്ലാം മനസിലാകൂ’വെന്നാണ് വികസനസദസില്‍ പങ്കെടുത്ത് എൻ അബൂബക്കർ പറഞ്ഞത്.

നവകേരള സദസില്‍ പങ്കെടുത്തതിനും മുൻപ് അബൂബക്കർ സസ്‌പെൻഷൻ നേരിട്ടിരുന്നു. ഓമശേരിയില്‍ നടന്ന മുഖ്യമന്ത്രിയുടെ പ്രഭാതസദസിലാണ് എൻ അബൂബക്കർ പങ്കെടുത്തിരുന്നത്. കോണ്‍ഗ്രസ് തീരുമാനത്തിന് വിരുദ്ധമായി പ്രവർത്തിച്ചതായി കണ്ടെത്തിയതിന് പിന്നാലെയാണ് അന്ന് അബൂബക്കർക്കെതിരെ പാർട്ടി നേതൃത്വം നടപടി സ്വീകരിച്ചത്.