
ഇടുക്കി: പട്ടയ ഭൂമിയില്‍ നിന്ന് രാജകീയ മരങ്ങള്‍ മുറിക്കാൻ അനുമതി നല്‍കിയ ഇടുക്കിയിലെ നാല് റേഞ്ച് ഓഫീസർമാർക്കെതിരെ വിജിലൻസ് കേസെടുത്തു.
വിവാദ ഉത്തരവിന്റെ മറവിൽ അനുമതി നൽകിയ മരം മുറിക്കാൻ അനുമതി നൽകിയ അടിമാലി, നേര്യമംഗലം, മുള്ളരിങ്ങാട്, തൊടുപുഴ ഫോറസ്റ്റ് റേഞ്ച് ഓഫീസർമാർക്ക് എതിരെയാണ് അഴിമതി നിരോധന നിയമ പ്രകാരം വിജിലൻസ് കേസെടുത്തത്. നാല് റേഞ്ചുകളില്‍ നിന്നായി 30 ലക്ഷം രൂപയുടെ മരങ്ങള്‍ മുറിച്ചെന്നാണ് കണ്ടെത്തല്‍.
ചന്ദനമൊഴികെയുള്ള രാജകീയ മരങ്ങള്‍ പട്ടയ ഭൂമിയില്‍ നിന്ന് മുറിക്കാമെന്ന് 2020 മാർച്ചിലായിരുന്നു ഉത്തരവിറങ്ങിയത്. എന്നാല്‍ ഇത് വിവാദമായതോടെ, 2021 ഫെബ്രുവരിയില്‍ ഉത്തരവ് റദ്ദാക്കുകയായിരുന്നു. ഉത്തരവ് റദ്ദാക്കിയ ശേഷവും അടിമാലി റേഞ്ചില്‍ മരംമുറി നടന്നെന്നും വിജിലൻസ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. അടിമാലി റേഞ്ചില്‍ മാത്രം 128 തേക്കും 10 ഈട്ടിയും മുറിച്ചെന്നാണ് നിഗമനം. ആകെ 30 ലക്ഷം രൂപയുടെ മരം മുറി നടന്നെന്നും വിജിലൻസ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group