വസ്തു പോക്ക് വരവ് ചെയ്ത് നൽകുന്നതിന് കൈക്കൂലിയായി ആവശ്യപ്പെട്ടത് 5000 രൂപ; സ്ഥലം ഉടമയിൽനിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ മിന്നൽ പരിശോധന; വില്ലേജ് സ്പെഷ്യൽ ഓഫീസർ വിജിലൻസിന്റെ പിടിയിൽ; ഇയാളിൽ നിന്ന് കൈക്കൂലിയായി വാങ്ങിയ പണം പിടിച്ചെടുത്തു; കേസിൽ വില്ലേജ് ഓഫീസർ രണ്ടാം പ്രതി; വീഡിയോ കാണാം

Spread the love

കോട്ടയം: വെള്ളാവൂർ സ്വദേശിയുടെ വസ്തു പോക്ക് വരവ് ചെയ്ത് നൽകുന്നതിന് കൈക്കൂലി. മണിമല വെള്ളവൂർ വില്ലേജ് ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ വില്ലേജ് സ്പെഷ്യൽ ഓഫീസറും വില്ലേജ് ഓഫീസറും പിടിയിൽ.

പരാതിക്കാരനിൽനിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ മണിമല വെള്ളാവൂർ വില്ലേജ് സ്പെഷ്യൽ ഓഫീസർ അജിത്ത് കുമാർ ആണ് വിജിലൻസിന്റെ പിടിയിലായത്.

അജിത്ത് കുമാർ 5000 രൂപ ഇയാൾക്കും വില്ലേജ് ഓഫീസർക്കും വേണ്ടി വെള്ളാവൂർ വില്ലേജ് ഓഫീസിൽ വച്ച് പണം കൈപ്പറ്റുന്നതിനിടെയാണ് പിടിവീണത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിൽ വില്ലേജ് ഓഫീസറെ രണ്ടാം പ്രതിയാക്കി വിജിലൻസ് കേസെടുത്തു. കോട്ടയം വിജിലൻസ് ഡിവൈഎസ്പി വി ആർ രവി കുമാറും സംഘവും നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.