കൃഷി നിത്യജീവിതത്തിന്റെ ഭാഗമാക്കിയ പൊതുപ്രവർത്തകൻ വേണുഗോപാൽ മറവൻതുരുത്ത് നിവാസികളുടെ മനസിൽ കയറിയിട്ട് 3 പതിറ്റാണ്ടായി: മുൻ പഞ്ചായത്ത് മെമ്പറും കയർ സംഘം പ്രസിഡന്റുമായ വേണുഗോപാലിന്റെ കൃഷിയെകുറിച്ചറിയാം.

Spread the love

മറവൻതുരുത്ത്: പൊതുപ്രവർത്തനത്തിലെ തിരക്കിനിടയിലും കൃഷിയിൽ നൂറുമേനി വിളയിക്കാൻ സമയം കണ്ടെത്തും കെ.എസ്. വേണുഗോപാൽ.
കപ്പയും പച്ചക്കറികളുമൊക്കെ വിളയിച്ച് നാട്ടുകാർക്ക് നൽകും.

മറവൻതുരുത്ത് മുൻ പഞ്ചായത്ത് മെമ്പറും ചെമ്മനാകരി കയർ സംഘം പ്രസിഡൻ്റുമായ കെ.എസ്.വേണുഗോപാൽ മൂന്നുപതിറ്റാണ്ടായി മികച്ച പച്ചക്കറി കർഷകനാണ്. പല തവണ പാട്ടഭൂമിയിൽ വാഴകൃഷി നടത്തിയും വിജയം വരിച്ചിട്ടുണ്ട്. ഇക്കുറി പച്ചക്കറി കൃഷി പരിമിതപ്പെടുത്തി പാട്ടത്തിനെടുത്ത 60

സെൻ്റിൽ നടത്തിയ കപ്പകൃഷി വൻവിജയമായി.1000 ലധികം ചുവട് കപ്പ നട്ടതിൽ ഇതിനകം പകുതിയോളം വിളവെടുത്തുകഴിഞ്ഞു. 30രൂപ നിരക്കിൽ കൃഷിയിടത്ത് എത്തി പ്രദേശവാസികൾ കപ്പ വാങ്ങുന്നുണ്ട്. കൃഷിമൂന്നുപതിറ്റാണ്ടു പിന്നിട്ടെങ്കിലും ഇന്നുവരെ കൃഷിമൂലം കൈപൊള്ളിയിട്ടില്ലെന്ന് വേണുഗോപാൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറവൻതുരുത്തിലെ കൊടുപ്പാടം പച്ചക്കറി കൃഷിയുടെ നാടാണ്. അവിടെ താമസിച്ചിരുന്ന കാലത്താണ് പച്ചക്കറി കൃഷിയോടു ആഭിമുഖ്യം തോന്നിയത്. പാടത്തും പറമ്പിലും പച്ചക്കറിയും വാഴയും കൃഷി ചെയ്തുവൻവിളവ് നേടി. കഴിഞ്ഞ വർഷം ഓണക്കാലത്ത് കുമ്പളം, വെള്ളരി, വഴുതന, പടവലം, വെണ്ട,പയർ തുടങ്ങിയകൃഷി ചെയ്തു മികച്ച വിളവ് നേടി.

വിഷരഹിതമായ പച്ചക്കറി കുടുംശ്രീ അയൽക്കൂട്ടങ്ങൾ മിതമായ നിരക്കിൽ പ്രദേശവാസികൾക്ക് നൽകിയിരുന്നു.ജനങ്ങളുടെ ആവശ്യങ്ങൾക്കൊപ്പം രാപ്പകൽ മുഴുകുമ്പോഴും തളരാതിരിക്കുന്നത് കൃഷി പകരുന്ന ഊർജം മൂലമാണെന്ന് കെ.എസ്. വേണുഗോപാൽ പറയുന്നു.