വെഞ്ഞാറമൂട് കൂട്ടക്കൊല; പ്രതി അഫാനെ സെൻട്രല്‍ ജയിലിലേക്ക് മാറ്റി; മാറ്റം കൊലപാതകങ്ങള്‍ നടന്ന് എട്ട് ദിവസങ്ങള്‍ക്ക് ശേഷം

Spread the love

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാനെ തിരുവനന്തപുരം സെൻട്രല്‍ ജയിലിലേക്ക് മാറ്റി.

കൊലപാതകങ്ങള്‍ നടന്ന് എട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് അഫാനെ ജയിലിലേക്ക് മാറ്റിയത്. കഴിഞ്ഞ ശനിയാഴ്ച തന്നെ അഫാനെ ജയിലിലേക്ക് മാറ്റുമെന്ന് പറഞ്ഞിരുന്നുവെങ്കിലും മെഡിക്കല്‍ ബോർഡിന്റെ അനുമതി ലഭിക്കാത്തതിനെ തുടർന്നാണ് ജയിലിലേക്ക് മാറ്റാതിരുന്നത്.

ഇന്നലെ കാമുകിയെയും അനുജനെയും കൊന്ന കേസില്‍ വെഞ്ഞാറമൂട് പൊലീസ് അഫാനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസില്‍ നാളെ അഫാനെ കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് നീക്കം.
കൊലപാതകങ്ങള്‍ക്ക് ശേഷം അഫാൻ എലിവിഷം കഴിച്ചുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 90 ദിവസത്തിനകം കുറ്റപ്പത്രം നല്‍കാനാണ് പൊലീസ് നീക്കം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതി അഫാന് മാനസിക പ്രശ്നങ്ങളില്ലെന്ന് മെഡിക്കല്‍ ബോർഡ് ഇന്നലെ അറിയിച്ചിരുന്നു. പൂർണ ബോധത്തോടെയാണ് ഇയാള്‍ കൂട്ടക്കൊല നടത്തിയതെന്നും മെഡിക്കല്‍ ബോർഡ് അറിയിച്ചു. സാമ്പത്തിക ബാദ്ധ്യത തന്നെയാണ് എല്ലാവരെയും ജീവനൊടുക്കാൻ പ്രേരണയായതെന്നാണ് അഫാൻ പൊലീസിന് വീണ്ടും മൊഴി നല്‍കിയത്.

താൻ ഒറ്റയ്‌ക്ക് മരിച്ചാല്‍ അനുജനും അമ്മയ്‌ക്കും ആരും ഉണ്ടാകില്ല. അവർ നരകിക്കും. അതു താങ്ങാനാകില്ല. കാമുകിയും ഒറ്റയ്‌ക്കാകും. അവളെ ഒറ്റയ്‌ക്ക് ഉപേക്ഷിച്ചുപോകാൻ മനസു വന്നില്ല.

വലിയ ഉപ്പയും ഭാര്യയും ഉമ്മുമ്മയും തങ്ങളുടെ ബുദ്ധിമുട്ടിനെക്കുറിച്ച്‌ മനസിലാക്കി സഹായിച്ചില്ല. അതിനാല്‍ അവരും ജീവിക്കേണ്ട എന്ന് കരുതിയതെന്നുമാണ് അഫാൻ മൊഴി നല്‍കിയത്.