video
play-sharp-fill

വെഞ്ഞാറമൂഡ് കൂട്ടക്കൊലപാതകം: പ്രതി അരുംകൊലകൾ നടത്തിയത് കൃത്യമായ ആസൂത്രണത്തോടെ; ആദ്യ ആക്രമണത്തിന് ഇരയായത് ഉമ്മ; ആക്രമിച്ചത് പണം ആവശ്യപ്പെട്ടിട്ട് നൽകാത്തതിനാൽ; ഉച്ചയോടെ മുത്തശ്ശിയെ ആക്രമിച്ച് സ്വർണം കവർന്നു; സ്വർണവുമായി വെഞ്ഞാറമൂട് എത്തിയപ്പോൾ അച്ഛന്റെ സഹോദരന്റെ ഫോൺകോൾ; എല്ലാം മനസിലാക്കി എന്ന് അറിഞ്ഞതോടെ ചുറ്റിക വാങ്ങി വീട്ടിലെത്തി ആക്രമിച്ച് കൊലപ്പെടുത്തി

വെഞ്ഞാറമൂഡ് കൂട്ടക്കൊലപാതകം: പ്രതി അരുംകൊലകൾ നടത്തിയത് കൃത്യമായ ആസൂത്രണത്തോടെ; ആദ്യ ആക്രമണത്തിന് ഇരയായത് ഉമ്മ; ആക്രമിച്ചത് പണം ആവശ്യപ്പെട്ടിട്ട് നൽകാത്തതിനാൽ; ഉച്ചയോടെ മുത്തശ്ശിയെ ആക്രമിച്ച് സ്വർണം കവർന്നു; സ്വർണവുമായി വെഞ്ഞാറമൂട് എത്തിയപ്പോൾ അച്ഛന്റെ സഹോദരന്റെ ഫോൺകോൾ; എല്ലാം മനസിലാക്കി എന്ന് അറിഞ്ഞതോടെ ചുറ്റിക വാങ്ങി വീട്ടിലെത്തി ആക്രമിച്ച് കൊലപ്പെടുത്തി

Spread the love

തിരുവനന്തപുരം: തിരുവനന്തപുരത്തെ കൂട്ടക്കൊലയിൽ കൂടുതല്‍ വിവരങ്ങൾ പുറത്ത്. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി അരുംകൊലകൾ നടത്തിയതെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. 6 മണിക്കൂറിനുള്ളിൽ 5 കൊലപാതകങ്ങൾ നടത്തി.

ഇന്നലെ രാവിലെ ഉമ്മയെയാണ് പ്രതി അഫാൻ ആദ്യം ആക്രമിച്ചത്. രാവിലെ 10 മണിയോടെയായിരുന്നു ആദ്യ ആക്രമണം. ഉമ്മയോട് അഫാൻ പണം ആവശ്യപ്പെട്ടു. പണം നൽകാത്തതിനാൽ ആക്രമിച്ചു. 1.15 മുത്തശ്ശി സൽ‍മ ബീവിയെ ആക്രമിച്ചു. സ്വർണവുമായി വെഞ്ഞാറമൂട് എത്തിയപ്പോൾ ലത്തീഫ് ഫോണിൽ വിളിച്ചു. ലത്തീഫ് എല്ലാം മനസിലാക്കി എന്ന് അറിഞ്ഞതോടെ അദ്ദേഹത്തെ കോലപ്പെടുത്താൻ തീരുമാനിച്ചു.

വെഞ്ഞാറമൂട് നിന്നാണ് ചുറ്റിക വാങ്ങിയത്. വൈകിട്ട് 3 മണിയോടെ ബാപ്പയുടെ സഹോദരൻ ലത്തീഫിനെയും ഭാര്യയെയും ആക്രമിച്ചു. ചുറ്റിക കൊണ്ടായിരുന്നു കൊലപാതകം. 4 മണിയോടെ കാമുകിയെ പേരുമലയിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി കൊലപെടുത്തി. അവസാനം വീട്ടിൽ വെച്ച് സഹോദരൻ അഫ്സാനെയും കൊന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനുജൻ പരീക്ഷ കഴിഞ്ഞു എത്തി ഉമ്മയെ അന്വേഷിച്ചു. ഈ ഘട്ടത്തിൽ അനുജനെ വീട്ടിനകത്ത് കയറ്റി ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ചുറ്റിക വീട്ടിൽ തന്നെ വെച്ചു. കുളിച്ച് വസ്ത്രം മാറിയാണ് സ്റ്റേഷനിൽ പോയി കീഴടങ്ങിയതെന്നും പൊലീസ് പറയുന്നത്.