പരിസ്ഥിതിക്ക് കോട്ടംതട്ടുന്ന രീതിയിൽ വേമ്പനാട്ട് കായലിൽ മാലിന്യം: മണ്ണു നീക്കം ആരംഭിച്ചെങ്കിലും പ്ലാസ്റ്റിക് മാലിന്യം വെല്ലുവിളി.

Spread the love

കോട്ടയം: മൂന്നു ജില്ലകളുടെ ജീവനാടിയായ വേമ്പനാട്ടുകായല്‍ ഇന്നു ബ്രഹ്മപുരത്തേക്കാള്‍ വലിയ മാലിന്യ നിക്ഷേപ കേന്ദ്രമാണ്.
ചെളിയും മണ്ണും നിറഞ്ഞ വേമ്പനാട്ടു കായലും പോള നിറഞ്ഞ അനുബന്ധ തോടുകളും പരിസ്ഥിതിക്കു വന്‍ കോട്ടമാണ് സൃഷ്ടിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യം ഉള്‍പ്പെടെ അടിഞ്ഞ് ജലസംഭരണ ശേഷി 15% മാത്രമായ വേമ്പനാട്ടുകായലിലെ ചെളി നീക്കാന്‍ വേണ്ടത് 1850 കോടി രൂപയോളമാണെന്നാണ് ആലപ്പുഴ ജില്ലാ ഭരണകൂടം രൂപീകരിച്ച വിവിധ കമ്മിറ്റികളുടെ പഠനത്തിലെ കണ്ടെത്തല്‍.

തണ്ണീര്‍മുക്കം ബണ്ടു മുതല്‍ അന്ധകാരനഴി വരെയുള്ള ഭാഗത്തെ തോടുകളില്‍നിന്നു മണല്‍ നീക്കാനും കഴിഞ്ഞയാഴ്ച അനുമതി ലഭിച്ചിരുന്നു. മൂന്നരലക്ഷം ക്യുബിക് മീറ്റര്‍ മണ്ണ് ഇവിടെ നിന്നെടുക്കാമെന്നാണു കണക്ക്.

പുന്നമടക്കായലില്‍ നെഹ്‌റു ട്രോഫി സ്റ്റാര്‍ട്ടിങ് പോയിന്റിനു വടക്ക് ഏഴര കിലോമീറ്റര്‍ ദൂരത്തിലും 35 മീറ്റര്‍ വീതിയിലും ഡ്രജിങ് ആരംഭിച്ചിട്ടുണ്ട്. ദേശീയപാത നിര്‍മാണക്കമ്പനി കെസിസിക്കാണ് അനുമതി ലഭിച്ചത്. മൂന്നര ലക്ഷം ക്യുബിക് മീറ്റര്‍ മണ്ണ് ഇവിടെനിന്ന് എടുക്കാനാണു പദ്ധതി. വേമ്പനാട്ടുകായല്‍ പ്രദേശത്തെ 28 പഞ്ചായത്തുകളിലും തോടുകള്‍ മണ്ണെടുത്ത് ആഴംകൂട്ടി വൃത്തിയാക്കാനും തീരുമാനിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, വലിയ രീതിയില്‍ അടിഞ്ഞു കൂടിയ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യാന്‍ നിലവിലെ പദ്ധതികള്‍ പര്യാപ്തമല്ല. പ്ലാസ്റ്റിക് മാലിന്യം ഉള്‍പ്പെടെ അടിഞ്ഞ് ജലസംഭരണ ശേഷി 15% മാത്രമാണു വേമ്ബനാട്ടുകായലിന് ഉള്ളത്. ഇക്കുറി ഉണ്ടായ വെള്ളപ്പൊക്കത്തില്‍ നിന്നു ഇപ്പോഴും വേമ്ബനാട് കായലിന്റെ തീര പ്രദേശം മുക്തി നേടാത്തതും ജലസംഭരണ ശേഷി കുറഞ്ഞതുകൊണ്ടാണ്.

കോട്ടയം, വൈക്കം, ചങ്ങനാശേരി താലൂക്കുകളിലെ പടിഞ്ഞാറന്‍ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളം പൂര്‍ണമായി ഇറങ്ങാത്ത അവസ്ഥയുണ്ട്.
വേമ്ബനാട്ട് കായല്‍ വെള്ളമെടുക്കാന്‍ മടിക്കുന്നതാണു ജലനിരപ്പ് കുറയാതിരിക്കാന്‍ കാരണമെന്നു ജനങ്ങള്‍ പറയുന്നു.

കായലില്‍ നിന്നു കടലിലേക്കു പോകുന്ന വെള്ളത്തിന്റെ അളവും മാര്‍ഗങ്ങളും കുറഞ്ഞതു തിരിച്ചടിയായി. കായല്‍ അടിത്തട്ടില്‍ ചെളി അടിഞ്ഞതോടെ സംഭരണ ശേഷിയും കുറഞ്ഞു. കായലിലേക്കു വെള്ളം ഒഴുകിയെത്തുന്ന തോടുകളില്‍ പലതിലും പോള അടിഞ്ഞു രൂപപ്പെട്ട തുരുത്തുകളും ഒഴുക്കിനെ തടസപ്പെടുത്തുകയാണ്.