വെള്ളപ്പൊക്കം നേരത്തേ എത്തിയത് കപ്പ കർഷകരെ ചതിച്ചു: ജൂൺ പകുതിയോടെ വിളവെടുക്കാനിരിക്കെ വെള്ളം കയറി: വില ഇടിഞ്ഞു

Spread the love

കോട്ടയം: കനത്ത മഴയില്‍ അപ്രതീക്ഷിതമായുണ്ടായ വിലയിടിവില്‍ ദുരിതത്തിലായിരിക്കുകയാണ് കപ്പ കര്‍ഷകര്‍. കഴിഞ്ഞ ആഴ്ച ഒരു കിലോ കപ്പയ്ക്ക് 40 രൂപ വിപണിയില്‍ വിലയുണ്ടായിരുന്നു.

ഇന്നലെ 15 രൂപയ്ക്കാണു കര്‍ഷകരില്‍നിന്ന് കച്ചവടക്കാര്‍ കപ്പ വാങ്ങിയത്. കഴിഞ്ഞ രണ്ടു വര്‍ഷമായി കപ്പയ്ക്ക് വിപണിയില്‍ ആവശ്യക്കാര്‍ ഉണ്ടായിരുന്നതിനാല്‍ നിരവധി ആളുകളാണ് കപ്പ കൃഷിയിലേക്ക് തിരിഞ്ഞത്.

ആറുകളുടെയും തോടുകളുടെയും സമീപത്തെ പാടങ്ങളിലും പുരയിടങ്ങളിലുമാണു കപ്പ കൃഷി കൂടുതലുമായുള്ളത്. സാധാരണ ജൂണ്‍ പകുതിയോടെ മാത്രമേ മഴ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശക്തിപ്പെട്ട് വെള്ളം പൊങ്ങുകയുള്ളൂ. ഇത്തവണ നേരത്തേ മഴ എത്തിയത് കപ്പ കര്‍ഷകരെ പ്രതികൂലമായി ബാധിച്ചു. ജൂണ്‍ പകുതിയോടെ കപ്പ പറിച്ചു മാറ്റാമെന്ന

ധാരണയിലാണ് കര്‍ഷകര്‍ കപ്പ കൃഷി ചെയ്തത്. എന്നാല്‍ ഇത്തവണ നേരത്തേ മഴ എത്തിയത് കര്‍ഷകരെ ചതിച്ചു.

മഴയുടെ മറവില്‍ കപ്പയുടെ വില ഇടിക്കാനുള്ള കച്ചവടക്കാരുടെ ശ്രമത്തെ പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്നും ബദല്‍ മാര്‍ഗങ്ങള്‍ തേടകയാണെന്നും കർഷകർ പറയുന്നു.