
തിരുവനന്തപുരം: സര്‍ക്കാര്‍വകുപ്പുകളുടെ പഴയവാഹനങ്ങള്‍ ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ് പ്ലേയ്സ് (ജെം) വഴി വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതിനല്‍കി.
15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ പിന്‍വലിക്കാനുള്ള കേന്ദ്രതീരുമാനത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് മൂവായിരത്തിലധികം സര്‍ക്കാര്‍ വാഹനങ്ങള്‍ ഒഴിവാക്കിയിരുന്നു. അംഗീകൃത വാഹനം പൊളിക്കല്‍കേന്ദ്രങ്ങള്‍ ഇല്ലാത്തതിനാല്‍ ഇവ പൊളിക്കാന്‍ കഴിഞ്ഞിട്ടില്ല.
സ്ഥാപനങ്ങള്‍ എന്നുതുടങ്ങാമെന്നതിലും ധാരണയായിട്ടില്ല. വിവിധ ഓഫീസ് വളപ്പുകളില്‍ ഉപേക്ഷിക്കപ്പെട്ടുകിടക്കുന്ന വാഹനങ്ങള്‍ നശിച്ചുതുടങ്ങിയിട്ടുണ്ട്. പിന്‍വലിച്ച സര്‍ക്കാര്‍വാഹനങ്ങള്‍ കൃത്യമായി ലേലം നടത്താത്തതിനാല്‍ നഷ്ടമുണ്ടാകുന്നതായി എ.ജി. കണ്ടെത്തിയിരുന്നു. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാനുള്ള രേഖ ലഭിക്കാത്തതിനാല്‍ ആക്രിവില്‍പ്പനക്കാര്‍ക്ക് സര്‍ക്കാര്‍വാഹനം വില്‍ക്കാനാകില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ, രജിസ്ട്രേഷന്‍ റദ്ദാക്കുന്നതിനാല്‍ സ്വകാര്യ ഉപയോഗത്തിനും കൈമാറാനാകില്ല. പല സംസ്ഥാനങ്ങളിലും വാഹനംപൊളിക്കല്‍ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ജെം വഴി ഇ-ലേലത്തിന് വച്ചാല്‍ ഇവര്‍ക്കും വാഹനം വാങ്ങാനാകും. ലേലത്തിനുമുമ്പുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ വാഹനങ്ങള്‍ക്ക് വില നിശ്ചയിക്കാനുള്ള അധികാരം അസി. വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നല്‍കിയിരുന്നു.