
കൊച്ചി: റാപ്പർ വേടൻ എന്ന ഹിരണ്‍ദാസ് മുരളിക്കെതിരെ ഇന്നലെയാണ് കോട്ടയം സ്വദേശിനിയായ ലേഡി ഡോക്ടർ ബലാത്സംഗ പരാതി നല്‍കിയത്.
ഒന്നര വർഷത്തിലേറെ തന്നെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വേടനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് തൃക്കാക്കര പൊലീസും വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ, യുവതിയുടെ പരാതിയിലെ ഞെട്ടുപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. യുവതിയുടെ ഫ്ലാറ്റിലെത്തിയാണ് ആദ്യം വേടൻ ബലാത്സംഗം ചെയ്തതെന്നാണ് പരാതിക്കാരി വ്യക്തമാക്കുന്നത്. വേടൻ ബന്ധത്തില്‍ നിന്നും പിന്മാറിയതോടെ താൻ മാനസികമായി തകർന്നുപോയെന്നും യുവതി പരാതിയില്‍ പറയുന്നു. തന്നെ സാമ്ബത്തികമായും വേടൻ ചൂഷണം ചെയ്തെന്നും യുവതി പരാതിയില്‍ പറയുന്നുണ്ട്.
2021 ഓഗസ്റ്റില്‍ കോഴിക്കോട് കോവൂരുള്ള ഫ്ളാറ്റില്‍ വച്ചാണ് വേടൻ ആദ്യം തന്നെ ബലാല്‍സംഗം ചെയ്തത് എന്നാണ് ലേഡി ഡോക്ടർ പരാതിയില്‍ പറയുന്നത്. പിന്നീട് വിവാഹം കഴിച്ചുകൊള്ളാമെന്ന് വിശ്വസിപ്പിച്ചെന്നും 2023 മാർച്ച് വരെ പലവട്ടം ലൈംഗികമായി ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. പിജി ചെയ്യുന്ന സമയത്താണ് യുവ ഡോക്ടർ വേടനുമായി പരിചയപ്പെടുന്നത്. 2021 ഏപ്രിലില്‍ ഇൻസ്റ്റഗ്രാം വഴിയാണ് വേടനെ പരിചയപ്പെട്ടത് എന്നാണ് ഡോക്ടർ വ്യക്തമാക്കുന്നത്. താരം ഇൻസ്റ്റഗ്രാം വഴി പങ്കുവെച്ച ഇൻറർവ്യൂകളും, പാട്ടുകളും കണ്ട് ആകൃഷ്ടയായി യുവതി മെസേജ് അയക്കുകയായിരുന്നു. പിന്നീട് ഇരുവരും ഫോണ്‍ നമ്ബറുകള്‍ കൈമാറി. തന്നെ ഇഷ്ടമാണെന്നും, വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും വേടൻ പറഞ്ഞിരുന്നതായി യുവതി പരാതിയില്‍ പറയുന്നു. പരിചയപ്പെട്ട ശേഷം പരസ്പരം ഫോണിലൂടെ വിളിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരുദിവസം ഫെയ്സ്ബുക്ക് പേജിലൂടെ വന്ന ഒരു പോസ്റ്റിനേക്കുറിച്ച് സംസാരിക്കാനുണ്ടെന്നും കാണണമെന്നും പറഞ്ഞ് വേടൻ യുവതിയെ ഫോണില്‍ വിളിച്ചു. ഉച്ചയോടെ വേടൻ യുവതി താമസിച്ച ഫ്ലാറ്റിലെത്തി. സമൂഹമാധ്യമത്തില്‍ വന്ന പോസ്റ്റിനേക്കുറിച്ച് സംസാരിക്കുന്നതിനിടെ ചുംബിച്ചോട്ടെ എന്ന് ചോദിച്ചു. താൻ സമ്മതിച്ചുവെന്നും യുവതിയുടെ മൊഴിയിലുണ്ട്. ചുംബിച്ചതിന് പിന്നാലെ പെട്ടെന്ന് വേടൻ തന്നെ കിടക്കയിലേക്ക് തള്ളിയിട്ടു. സമ്മതമില്ലാതെ ബലാല്‍സംഗം ചെയ്തു. ഇത് ചോദിച്ചതോടെ വിവാഹം കഴിച്ചോളാമെന്ന് പറഞ്ഞുവെന്നുമാണ് പരാതിയില്‍ വിശദീകരിക്കുന്നത്. ഈ സംഭവത്തിന് ശേഷം മൂന്നു ദിവസം കഴിഞ്ഞാണ് വേടൻ യുവതിയുടെ ഫ്ലാറ്റില്‍ നിന്ന് പോയത്.
പിന്നീട് ഇരുവരും ബന്ധം തുടർന്നു. 2021 ഡിസംബറില്‍ തന്റെ പുതിയ പാട്ടിറക്കാൻ വേടൻ യുവതിയോട് പതിനായിരം രൂപ ആവശ്യപ്പെട്ടു. 2021 മുതല്‍ 2023 വരെ പല വട്ടമായി മുപ്പതിനായിരത്തിലേറെ രൂപ നല്‍കിയിട്ടുണ്ടെന്നും യുവതിയുടെ പരാതിയിലുണ്ട്. പലവട്ടം വേടന് യാത്ര ചെയ്യാനുള്ള ട്രെയിൻ ടിക്കറ്റും താനാണ് ബുക്കു ചെയ്തു നല്‍കിയതെന്നും യുവതി പറയുന്നു. പലപ്രാവശ്യമായി 8,356/- രൂപയുടെ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്ത് നല്‍കിയിട്ടുണ്ട്. 2022 മാർച്ച് , ജൂണ്‍ മാസങ്ങളില്‍ പല ദിവസങ്ങളില്‍ വേടൻ തന്റെ ഫ്ലാറ്റില്‍ തങ്ങിയിട്ടുണ്ടെന്നും ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടുവെന്നും പരാതിയില്‍ വിശദീകരിക്കുന്നു.
പഠനം പൂർത്തിയാക്കിയ ഡോക്ടർ 2022 ഓഗസ്റ്റില്‍ കൊച്ചിയില്‍ ജോലിയില്‍ പ്രവേശിച്ചു. കൊച്ചിയില്‍ താമസിച്ചിരുന്ന ഫ്ലാറ്റിലും വേടനെത്തി ദിവസങ്ങളോളം താമസിച്ചു. 2023 മാർച്ചില്‍ വേടൻറെ കൂട്ടുകാരന്റെ കൊച്ചിയിലെ വീട്ടില്‍ വെച്ചും തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്നും യുവതിയുടെ പരാതിയിലുണ്ട്. 2023 ജൂലായ് 14 ന് കൊച്ചിയിലെ ഹോട്ടലില്‍ സംഗീത നിശയില്‍ പങ്കെടുക്കാനായി വീണ്ടും വരുമെന്ന് പറഞ്ഞാണ് വേടൻ അന്ന് മടങ്ങിയത്. എന്നാല്‍ പറഞ്ഞ ദിവസം വേടൻ എത്തിയില്ല. ഇതോടെ വേടന്റെ സുഹൃത്തുക്കളായ ഋഷി, ഡാബ്സി, അയൂബ എന്നിവരെ വിളിച്ചിരുന്നുവെന്നും യുവതിയുടെ വെളിപ്പെടുത്തി. വേടനോട് തന്നെ വിളിക്കാൻ ഞാൻ അവരോട് പറഞ്ഞിരുന്നു. പക്ഷെ പിന്നീട് യുവതി ഫോണ്‍ ചെയ്യുമ്ബോള്‍ കൂട്ടുകാർ ഫോണ്‍ എടുത്തില്ല.
ജൂലൈ 15ന് -രാവിലെ യുവതിയുടെ ഫ്ലാറ്റില്‍ വേടനെത്തി. വേടന്റെ മൂന്ന് സുഹൃത്തുക്കളും ഫ്ലാറ്റിലുണ്ടായിരുന്നു. വളരെ ദേഷ്യത്തിലെത്തിയ വേടൻ തന്നോട് മോശമായി പെരുമാറിയെന്നും താൻ ടോക്സിക് ആണെന്നും, മറ്റുള്ള പെണ്‍കുട്ടികളുമായി സെക്സ് ചെയ്യാൻ അനുവദിക്കുന്നില്ലെന്നും വേടൻ സുഹൃത്തുക്കളോട് പറഞ്ഞുവെന്നാണ് യുവതി ആരോപിക്കുന്നത്. തുടർന്ന് നമുക്ക് പിരിയാമെന്ന് പറഞ്ഞ് വേടനും സുഹൃത്തുക്കളും ഫ്ലാറ്റ് വിട്ടുപോയി. ഉടൻ തന്നെ ഫോണ്‍ ചെയ്തതോടെ പിന്നീട് സമാധാനമായി സംസാരിക്കാം എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. പിന്നീട് പലവട്ടം അവനെ വിളിച്ചെങ്കിലും വേടൻ ഫോണ്‍ എടുത്തില്ലെന്നും പരാതിയില്‍ പറയുന്നു.
വേടൻ ബന്ധം അവസാനിപ്പിച്ച് പോയത് കടുത്ത മാനസിക സംഘർഷത്തിലാക്കിയെന്നും ചികില്‍സ തേടേണ്ടി വന്നുവെന്നും യുവതി പറയുന്നു. വേടൻ ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന പ്രതീക്ഷയിലായിരുന്നു താനെന്നും ആളുകള്‍ എങ്ങനെ പ്രതികരിക്കും എന്ന ഭയം കൊണ്ടാണ് താൻ മൊഴി നല്‍കാൻ വൈകിയതെന്നും യുവതി വിശദീകരിക്കുന്നു. വേടൻ ദുരുപയോഗം ചെയ്തതായി യൂട്യൂബ് ചാനലിലൂടെ ഒരു പെണ്‍കുട്ടി വെളിപ്പെടുത്തിയ പോസ്റ്റ് കാണാനിടയാകുകയും അടുത്തയിടെ തൻറെ ആദ്യ പ്രണയമെന്ന് പറഞ്ഞ് പങ്കുവച്ച വിഡിയോയും കണ്ടതോടെയാണ് തൻറെ ദുരനുഭവം വെളിപ്പെടുത്താൻ തയ്യാറായതെന്ന് പെണ്‍കുട്ടി പറയുന്നു.
തൃശൂരില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഒരു മാസികയില്‍ ഏതാനും മാസം മുൻപ് വേടനെതിരെ പീഡനത്തിനിരയായ ഒരു യുവതി ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ഇത് ശ്രദ്ധയില്‍പെട്ടതോടെയാണ് കോട്ടയം സ്വദേശിനി ഇതുസംബന്ധിച്ച് അന്വേഷിക്കാൻ തീരുമാനിച്ചത്. ഇതോടെയാണ് തനിക്കുണ്ടായതിന് സമാനമായ ക്രൂരമായ ലൈംഗിക ബന്ധത്തിന്റെ അനുഭവങ്ങളാണ് മാസികയിലൂടെ വെളിപ്പെടുത്തിയ യുവതിക്കുമുണ്ടായത് എന്ന് ബോധ്യമായി. സമാന ദുരനുഭവങ്ങള്‍ നേരിട്ട മറ്റു ചിലരോടും സംസാരിക്കാൻ കഴിഞ്ഞതോടെയാണ് നിയമനടപടിക്ക് തീരുമാനിച്ചതെന്നും യുവതി പരാതിയില്‍ പറയുന്നു. പലയിടങ്ങളില്‍ നിന്നായി കൂടുതല്‍ പരാതികള്‍ പുറത്തു വന്നേക്കാം.
തന്റെ ബന്ധങ്ങളുടെ ബലത്തില്‍ ഇതുവരെ പരാതിക്കാരെ പരോക്ഷമായി സമ്മർദ്ദത്തിലാക്കി നിർത്താൻ വേടന് കഴിഞ്ഞു. ഇത് പക്ഷെ പരാതിയായി പുറത്തുവരാൻ തുടങ്ങിയാല്‍ ഇപ്പോള്‍ സംരക്ഷിക്കുന്ന സർക്കാരിനും ഇടതുപക്ഷത്തിനും കൈവിടേണ്ടി വരും. തുടർച്ചയായ പീഡനശേഷം വിവാഹ വാഗ്ദാനത്തില്‍നിന്ന് വേടൻ പിന്മാറി. വേടന്റെ പിന്മാറ്റം തന്നെ ഡിപ്രഷനിലേക്ക് നയിച്ചുവെന്നും ആളുകള്‍ എങ്ങനെ പ്രതികരിക്കും എന്ന് ഭയപ്പെട്ടാണ് ഇതുവരെ പരാതി നല്‍കാതിരുന്നത് എന്നും യുവതി പരാതിയില്‍ വ്യക്തമാക്കി. നേരത്തെ, പാട്ടിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചെന്നാരോപിച്ച് വേടനെതിരെ പാലക്കാട് നഗരസഭാ കൗണ്‍സിലർ മിനി കൃഷ്ണകുമാർ എൻ.ഐ.എക്കും ആഭ്യന്തരവകുപ്പിനും പരാതി നല്‍കിയിരുന്നു. മോദിയെ കപട ദേശീയ വാദിയെന്ന് വേടൻ അവഹേളിച്ചെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടത്. നാല് വർഷം മുമ്ബ് പുറത്തിറങ്ങിയ ‘വേടന്റെ വോയ്സ് ഓഫ് വോയ്സ് ലെസ്’ എന്ന പാട്ടില്‍ മോദിയെ അധിക്ഷേപിക്കുന്ന പരാമർശങ്ങളുണ്ടെന്നാണ് ആരോപണം. പൊതു വ്യക്തിത്വങ്ങളെ അധിക്ഷേപിക്കല്‍, വിദ്വേഷം വളർത്തല്‍, ജാതി വിവേചനം പ്രോത്സാഹിപ്പിക്കുന്ന ജാതി അധിഷ്ടിത അപകീർത്തിപ്പെടുത്തല്‍, അക്രമവും വിദ്വേഷവും വളർത്തുന്നതിന് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെ ഉപയോഗം തുടങ്ങിയവ ആരോപിച്ചാണ് പരാതി. ഇതിനൊപ്പം മയക്കുമരുന്ന് കേസിലും പുലനഖ കേസിലും എല്ലാം വേടൻ കുടുങ്ങിയിരുന്നു.
ഐപിസി 376 (2) വകുപ്പ് അനുസരിച്ചാണ് കേസ്. ഭാരതീയ ന്യായ് സംഹിത വരുന്നതിനു മുൻപുള്ള സംഭവമായതിനാലാണ് ഈ വകുപ്പ് അനുസരിച്ച് കേസെടുത്തത്. തൃക്കാക്കര സ്റ്റേഷൻ പരിധിയില്‍വച്ച് ബലാത്സംഗം നടന്നതിനാലാണ് കൊച്ചിയില്‍ കേസെടുത്തത്. തന്നെ പ്രണയം നടിച്ച് ബലാത്സംഗം ചെയ്തശേഷം പിന്നീട് ഒഴിവാക്കിയെന്ന് യുവതിയുടെ മൊഴിയില്‍ പറയുന്നു. യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയശേഷമാണ് പൊലീസ് പുലർച്ചെ എഫ്‌ഐആർ റജിസ്റ്റർ ചെയ്തത്.