“പിണറായി വിജയന് സാഡിസ്റ്റ് മനോഭാവം,മുഖ്യന്റെ യാത്ര പൊലീസ് സേനയിലെ പേരുകേട്ട ക്രിമിനലുകള്‍ക്കൊപ്പം,ഇങ്ങനെയെങ്കിൽ മുഖ്യമന്ത്രിക്കെതിരായ സമരത്തിന്റെ രൂപം മാറുമെന്നും;വി.ഡി സതീശൻ.

Spread the love

സ്വന്തം ലേഖിക

മുഖ്യമന്ത്രിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പിണറായി വിജയന് സാഡിസ്റ്റ് മനോഭാവമാണെന്നും പൊലീസ് സേനയിലെ പേരുകേട്ട ക്രിമിനലുകള്‍ക്കൊപ്പമാണ് മുഖ്യമന്ത്രിയുടെ യാത്രയെന്നും വി.ഡി സതീശൻ ആരോപിച്ചു.യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകരെ മര്‍ദിച്ച ഗണ്‍മാനെയും സുരക്ഷാ ഉദ്യോഗസ്ഥരെയും നേരിടും.

മുഖ്യമന്ത്രിക്കെതിരായ സമരത്തിന്റെ രൂപം മാറുമെന്നും വി.ഡി സതീശൻ കോഴിക്കോട് പറഞ്ഞു.മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗണ്‍മാനും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് മര്‍ദിച്ച്‌ അവശരാക്കിയ സംഭവത്തിലാണ് പ്രതിപക്ഷ നേതാവിൻ്റെ പ്രതികരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്രിമിനലുകള്‍ക്കൊപ്പമാണ് മുഖ്യമന്ത്രിയുടെ യാത്ര. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ മുഖ്യമന്ത്രിയുടെ ക്രിമിനല്‍ സംഘം മാരകായുധങ്ങള്‍ ഉപയോഗിച്ച്‌ മര്‍ദിക്കുന്നു. മുഖ്യമന്ത്രി അതിരു കടക്കുകയാണെന്നും ഇത് തുടര്‍ന്നാല്‍ പിണറായി വിജയന്റെ ഭാഷയില്‍ പറയുന്ന ജീവൻ രക്ഷാപ്രവര്‍ത്തനം തങ്ങളും ആരംഭിക്കുമെന്നും സതീശൻ മുന്നറിയിപ്പ് നല്‍കി.

മുഖ്യമന്ത്രിയുടെ ഗണ്‍മാൻ്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും സഫാരി സ്യൂട്ടിലെ ക്രിമിനലുകളുടെയും വീടും സ്ഥലവും അറിയാം. കോണ്‍ഗ്രസ് വിചാരിച്ചാല്‍ ഇവര്‍ക്ക് വീടുവിട്ടിറങ്ങാനാകില്ല. മുഖ്യമന്ത്രിക്ക് സമനില തെറ്റി. പിണറായി വിജയൻ മരുന്ന് കഴിക്കാൻ മറക്കുകയാണെന്ന് സംശയമുണ്ടെന്നും മന്ത്രിമാര്‍ അത് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസത്തെ കുഴിച്ചുമൂടാനുള്ള അവസാന യാത്രയാണ് നവകേരള യാത്ര എന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി.