
ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം. കണ്ണൂർ ജയില്‍ ഭരിക്കുന്നത് കുറ്റവാളികളാണെന്നും ടാർസണ്‍ പോലും ചെയ്യാത്ത രീതിയിലാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത് എന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
നാട്ടുകാരുടെ ജാഗ്രത കൊണ്ട് മാത്രമാണ് ഗോവിന്ദച്ചാമി പിടിയിലായത്. ജയിലിനകത്ത് നിന്ന് ഗോവിന്ദച്ചാമിക്ക് സഹായം കിട്ടിയിട്ടുണ്ട്. ടിപി വധക്കേസ് പ്രതികള്‍ക്ക് എല്ലാ സഹായവും ലഭിക്കുന്നു. സർക്കാരിനെ പ്രിയപ്പെട്ടവർ ആയതുകൊണ്ട് ഇവർക്ക് എല്ലാ സഹായവും ലഭിക്കുന്നു. ഗോവിന്ദച്ചാമിയും സർക്കാരിന് പ്രിയപ്പെട്ട ആളാണെന്ന് ഇപ്പോള്‍ വ്യക്തമായി’ എന്നും സതീശൻ കൂട്ടി ചേർത്തു.
സുരക്ഷാ വീഴ്ച ആരോപിച്ച് കണ്ണൂർ സെൻട്രല്‍ ജയിലിലേക്ക് പൊലീസ് മാർച്ച് നടത്തിയിരുന്നു. ഇന്ന് പുലർച്ചെ ഒന്നേകാലോടെ ജയില്‍ ചാടിയ ഗോവിന്ദച്ചാമിയെ പത്തുമണിക്കൂറിന് ശേഷമാണ് തളാപ്പിലെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റില്‍ നിന്ന് പിടികൂടിയത്. നാട്ടുകാർ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന് ഗോവിന്ദച്ചാമിയെ പിടികൂടാനായത്. അതേസമയം,കൃത്യമായ ആസൂത്രണത്തിന് ഒടുവിലാണ്ഗോവിന്ദച്ചാമി ജയില്‍ചാടിയത്.മതില്‍ ചാടുന്നതിന് ശരീരഭാരംകുറച്ചു.ജയില്‍ചാട്ടത്തിനുള്ള ആയുധങ്ങളും നേരത്തെ തന്നെ സംഘടിപ്പിച്ചിരുന്നു.അതീവ സുരക്ഷ ബ്ലോക്കിന്റെ ഗ്രില്‍ ആദ്യം കട്ടുചെയ്തു. ഇതിനായി ഗ്രില്‍ ഉപ്പ് വെച്ച് നേരത്തെ തുരുമ്പിപ്പിച്ചെന്നും പൊലീസ് പറയുന്നു.ഉണക്കാനിട്ടിരുന്ന തുണി ഉപയോഗിച്ചാണ്‌ഏഴരമീറ്റർ ഉയരമുള്ള മതില്‍ ചാടിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group