വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദനം; വെള്ളൂർ സഹകരണ ബാങ്ക് ‌മുൻ സെക്രട്ടറിക്കും ജൂനിയർ ക്ലർക്കിനുമെതിരെ വിജിലൻസ് കേസ്: പ്രതികളുടെ വീട്ടിൽ നടത്തിയ റെയ്‌ഡുകളിൽ വിവിധ രേഖകളും മറ്റും പിടിച്ചെടുത്തു.

Spread the love

വൈക്കം: വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ച കേസിൽ വൈക്കം വെള്ളൂർ സർവ്വീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി മേവെള്ളർ ശങ്കരവിലാസം വീട്ടിൽ എസ്.ജി ധനഞ്ജയ് (64), മുൻ ജുനിയർ ക്ലർക്ക് മേവെള്ളൂർ ഊരത്ത് വീട്ടിൽ ലിജി തങ്കപ്പൻ (51 ) എന്നിവർക്കെതിരെ കൊച്ചി വിജിലൻസ് സെഷ്യൽ സെൽ കേസ് രജിസ്റ്റർ ചെയ്തു.

പ്രാഥമിക അന്വേഷണത്തിൽ ബാങ്ക് പ്രസിഡന്റ് നൽകിയ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയാണ് നടപടി. ധനഞ്ജയ് ബാങ്ക് സെക്രട്ടറിയായിരുന്ന

കാലയളവിൽ വസ്തുക്കളും ഡെപ്പോസിറ്റുകളും ഉൾപ്പെടെ 68 ലക്ഷം രൂപ സമ്പാദിക്കുകയും ഒരു കോടി 22 ല ക്ഷം രൂപയുടെ ചെലവുകൾ നടത്തുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിൽ 88 ലക്ഷം രൂപ വരവിൽ കവിഞ്ഞ സ്വത്താണെന്നാണ് കണ്ടെത്തൽ. 44 ലക്ഷം രൂപയുടെ മുതലുകൾ സമ്പാദിക്കുകയും 12.9 ലക്ഷം രൂപയുടെ ചെലവുകൾ നടത്തുകയും ചെയ്ത ലിജി തങ്കപ്പൻ ജോലി ചെയ്ത കാലയളവിൽ 14.37 ലക്ഷം രൂപയാണ് വരവിൽ കവിഞ്ഞ് സമ്പാദിച്ചത്.

സ്പെഷ്യൽ സെൽ സൂപ്ര ണ്ട് എം.ജെ. സോജന്റെ
നേതൃത്വത്തിലാണ് അന്വേഷണം. പ്രതികളുടെ വീട്ടിൽ നടത്തിയ റെയ്‌ഡുകളിൽ വിവിധ രേഖകളും മറ്റും പിടിച്ചെടുത്തു