video
play-sharp-fill

വാളയാർകേസിൽ ജീവനൊടുക്കിയ പെണ്‍കുട്ടികളുടെ ബന്ധുവിന്റെ നിർണ്ണായക വെളിപ്പെടുത്തൽ: മുത്ത കുട്ടിയുടെ മരണത്തെ കുറിച്ച് മൊഴി കൊടുക്കാൻ തയാറായ ഇളയ കുട്ടിയെ അമ്മ തടഞ്ഞു

വാളയാർകേസിൽ ജീവനൊടുക്കിയ പെണ്‍കുട്ടികളുടെ ബന്ധുവിന്റെ നിർണ്ണായക വെളിപ്പെടുത്തൽ: മുത്ത കുട്ടിയുടെ മരണത്തെ കുറിച്ച് മൊഴി കൊടുക്കാൻ തയാറായ ഇളയ കുട്ടിയെ അമ്മ തടഞ്ഞു

Spread the love

കൊച്ചി: വാളയാർ കേസില്‍ അടുത്ത ബന്ധുവിന്‍റെ നിർണായക വെളിപ്പെടുത്തലുകൾ. വാളയാറിലെ പീഡനത്തിനിരയായി ജീവനൊടുക്കിയ പെണ്‍കുട്ടികളുടെ മാതാവിന്‍റെ അച്ഛന്‍റെ അനിയൻ സി കൃഷ്ണനാണ് കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയത്.

വാളയാറിലെ 13 വയസുകാരി തൂങ്ങിമരിച്ച മുറിയില്‍ മദ്യകുപ്പികളും ചീട്ട് കെട്ടുകളും ഉണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു. 13 വയസ്സുകാരിയുടെ തൂങ്ങിമരണവുമായി ബന്ധപ്പെട്ട് പോലീസിന് മൊഴി കൊടുക്കാൻ 9 വയസുകാരി തയ്യാറായിരുന്നു. എന്നാല്‍, കുട്ടിയെ മൊഴി കൊടുക്കാൻ മാതാവ് സമ്മതിച്ചില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

കുറച്ചുദിവസം തന്റെ വീട്ടില്‍ കുട്ടികളുടെ അമ്മയും കുടുംബവും താമസിച്ചിരുന്നു. മദ്യപിച്ചതിനാല്‍ വീട്ടില്‍ നിന്നും പോകാൻ പറഞ്ഞു. 13 വയസുകാരിയുടെ നെഞ്ചിലും കാലിൻ്റെ തുടയിലും പൊള്ളിയ പാടുണ്ടായിരുന്നു. ബീഡി കൊണ്ട് പൊള്ളിച്ചതാകാമെന്നും സി കൃഷ്ണൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാളയാർ പീഡന കേസില്‍ പെണ്‍കുട്ടികളുടെ അമ്മയെയും രണ്ടാനച്ഛനെയും മൂന്നു കേസുകളില്‍ കൂടി സിബിഐ ദിവസങ്ങള്‍ക്ക് മുമ്പ് പ്രതി ചേർത്തിരുന്നു. പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ലൈംഗിക പീഡനത്തിനും ആത്മഹത്യയ്ക്കും പ്രേരണ നല്‍കിയതായി സിബിഐ അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

കോടതി അംഗീകരിച്ച മൂന്നു പുതിയ കുറ്റപത്രങ്ങള്‍ ഉള്‍പ്പെടെ മാതാപിതാക്കള്‍ നിലവില്‍ ഒമ്പത് കേസുകളില്‍ പ്രതികളാണ്. പ്രായപൂർത്തിയാകാത്ത പ്രതി ഉള്‍പ്പെട്ട രണ്ട് കേസുകളില്‍ ഇരകളായവരുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്യുന്നതിനുള്ള റിപ്പോർട്ടും സിബിഐ കോടതിയില്‍ സമർപ്പിച്ചതിലുണ്ട്.

ഈ കേസുകള്‍ നിലവില്‍ പാലക്കാട് ജുവനൈല്‍ ജസ്റ്റിസ് ബോർഡ്‌ പരിഗണനയിലാണ്. ഈ രണ്ട് കേസുകളില്‍ തുടരന്വേഷണം അനുവദിക്കുന്ന കാര്യം മാർച്ച്‌ 25 ന് സിബിഐ കോടതി വീണ്ടും പരിഗണിക്കും. പ്രതിസ്ഥാനത്തുള്ള മാതാപിതാക്കളെ സമൻസ് അയച്ചു വിളിച്ചു വരുത്തുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും കോടതി മാർച്ച്‌ 25 ന് തീരുമാനമെടുക്കും.