വലവൂരിൽ ടവര്‍ നിര്‍മാണം പാറമട ലോബിയുടെ പരാതിയെത്തുടര്‍ന്ന് തടഞ്ഞ് വില്ലേജ് ഓഫീസറും പോലീസും ; എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി പാറമട ലോബിക്ക് പഞ്ചായത്ത് അധികൃതരും ഉദ്യോഗസ്ഥരും ഒത്താശ ചെയ്യുന്നുവെന്ന് നാട്ടുകാരുടെ ആക്ഷേപം ; പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്

Spread the love

സ്വന്തം ലേഖകൻ

വലവൂര്‍: സിഗ്‌നല്‍ കവറേജ് വളരെക്കുറവുള്ള വലവൂരില്‍ പുതുതായി നിര്‍മാണത്തിലിരുന്ന സ്വകാര്യ കമ്പനിയുടെ ടവര്‍ നിര്‍മാണം പാറമട ലോബിയുടെ പരാതിയെത്തുടര്‍ന്ന് വില്ലേജ് ഓഫീസറും പോലീസും വന്നു തടഞ്ഞു. കൂവയ്ക്കല്‍ മലയില്‍ പാറമട നടത്തുന്നവര്‍ ടെലിഫോണില്‍ വിളിച്ചു പറഞ്ഞ പരാതിയെത്തുടര്‍ന്നാണ് ഹിറ്റാച്ചിയും ജാക് ഹാമറും അവര്‍ കസ്റ്റഡിയിലെടുത്തത്.

വലവൂര്‍ ട്രിപ്പിള്‍ ഐടിയോട് തൊട്ടുചേര്‍ന്നാണ് ടവര്‍ നിര്‍മാണം നടന്നുകൊണ്ടിരുന്നത്. പാറ ഖനനം നടത്തി എന്ന് ആരോപിച്ചാണ് വാഹനം കസ്റ്റഡിയിലെടുത്തത്. ഉടന്‍തന്നെ കമ്ബനിയിലെ ഉദ്യോഗസ്ഥര്‍ ഇതിനെതിരായി രംഗത്തുവരികയും നിയമപരമായ എല്ലാ കാര്യങ്ങളും ചെയ്ത ശേഷമാണ് നിര്‍മാണം ആരംഭിച്ചതെന്നു വ്യക്തമാക്കുകയും ചെയ്തു. തുടര്‍ന്ന് വില്ലേജ് ഓഫീസുമായി ബന്ധപ്പെടുകയും വാഹനം വിട്ടുനല്‍കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാറമടയ്ക്ക് സമീപമുള്ള വ്യക്തികളുടെ സ്ഥലത്ത് നിയമപരമായി പോലും ഒരു പ്രവൃത്തിയും ചെയ്യാന്‍ പാടില്ല എന്ന പാറമട ലോബിയുടെ ധിക്കാരത്തിനെതിരേ നാട്ടുകാര്‍ രംഗത്തുവന്നിരിക്കുകയാണ്. മാത്രവുമല്ല കൂവയ്ക്കമലയില്‍ പ്രവര്‍ത്തിക്കുന്ന പാറമട എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് സംരക്ഷണ സമിതി കണ്‍വീനര്‍ പറഞ്ഞു.

അനേകം കുടുംബങ്ങള്‍ ഉപയോഗിക്കുന്ന കൂവയ്ക്കല്‍ ശാസ്താ ക്ഷേത്രത്തിലേക്കുള്ള പഞ്ചായത്ത് റോഡ് പാറമട ലോബി കൈയേറി സഞ്ചാരയോഗ്യമല്ലാത്ത രീതിയില്‍ പൂര്‍ണമായും തകര്‍ത്തു കളഞ്ഞിരിക്കുകയാണ്. റോഡ് തകര്‍ന്നതുമായി ബന്ധപ്പെട്ടു പഞ്ചായത്തില്‍ നല്‍കിയ പരാതിയില്‍ പഞ്ചായത്ത് യാതൊരു നടപടിയും എടുക്കുന്നില്ല.

പാറമട ലോബിക്ക് പഞ്ചായത്ത് അധികൃതരും ഉദ്യോഗസ്ഥരും ഒത്താശ ചെയ്യുകയാണെന്ന സംശയം ഇതോടെ ബലപ്പെട്ടതായും നാട്ടുകാര്‍ പറഞ്ഞു.