റവന്യൂ മന്ത്രിയുടെ പാർട്ടിയിൽപ്പെട്ട എംഎൽഎയുടെ നാട്ടിൽ പാവപ്പെട്ട പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് പട്ടയം നൽകുന്നില്ല: വൈക്കം എം എൽ എയുടെ ഓഫീസിലേക്ക് മാർച്ച്.

Spread the love

 

വൈക്കം: റവന്യൂ മന്ത്രിയുടെ എംഎൽഎയുടെ നാട്ടിൽ പാവപ്പെട്ട പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് അർഹതപ്പെട്ട പട്ടയം നൽകുന്നില്ല. വൈക്കം ചെമ്മനത്തുകര ഐഎച്ച് ആർഡി പട്ടികവർഗ്ഗ കോളനിയിലെ അറുപതോളം കുടുംബങ്ങൾക്കാണ് പട്ടയം ലഭിക്കാനുള്ളത്.. 34 വർഷമായി 60 – ഓളം കുടുംബങ്ങൾ ഇവിടെ താമസിച്ചു വരികയാണ്.

തങ്ങളുടെ കിടപ്പാടത്തിന് പട്ടയം കിട്ടാനായി . ഇവർകയറി ഇറങ്ങാത്ത ഓഫീസില്ല.
ഒടുവിൽ വൈക്കം താലൂക്ക് ഓഫീസിനു മുന്നിൽ സമരം ആരംഭിച്ചു.

ഇന്ന് സമരം 208 ദിവസം പിന്നിട്ടു.
സമരത്തിന്റെ തുടക്കത്തിൽ വൈക്കം എം എൽ എ സി.കെ. ആശ സമരക്കാരുമായി നടത്തിയ ചർച്ചയിൽ 2024

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാർച്ച് 31-നകം പട്ടയം നല്കാമെന്ന് ഉറപ്പുനല്കി.
എന്നാൽ ഇതുവരെ ഇവർക്ക് പട്ടയം കിട്ടിയില്ല.

റവന്യു വകുപ്പാണ് കോളനി നിവാസികൾക്ക് പട്ടയം നല്കേണ്ടത്. സംസഥാനത്ത് പ്രതിവർഷം ആയിരത്തിലധികം പേർക്ക് പട്ടയം നല്കുന്നുണ്ട്. എന്നിട്ടും ചെമ്മനത്തുകര കോളനി നിവാസികളെ ഇതുവരെ പരിഗണിച്ചിട്ടില്ല.

സ്വന്തം പാർട്ടിക്കാരനായ വകുപ്പുമന്ത്രിയെ കണ്ട് പ്രശ്നം വേഗം പരിഹരിക്കാൻ കഴിയുവെന്നിരിക്കെ എം എൽ എ ശ്രമിക്കുന്നില്ല എന്നാണ് പരാതി. ഇന്നു രാവിലെ കോളനി നിവാസികൾ സി.കെ. ആശ എം ആർ എ യുടെ ഓഫീസിലേക്ക് മാർച്ച് നടത്തി. മാർച്ച് പോലീസ് തടഞ്ഞതിനെ തുടർന്ന് ധർണ നടത്തി.