
വൈക്കം: ചരിത്രപ്രസിദ്ധമായ വൈക്കം മഹാദേവക്ഷേത്രത്തിലെ വടക്കുപുറത്ത് പാട്ടിന്റെ ഭാഗമായി ജാതിവിവേചനം ഒഴിവാക്കി വിളക്കെഴുന്നള്ളിപ്പ് ചടങ്ങ് നടന്നു.
വ്രതം നോറ്റുവരുന്ന എല്ലാ ഭക്തർക്കും വിളക്കെഴുന്നള്ളിപ്പിൽ അവസരം നൽകാൻ ദേവസ്വം ബോർഡിൻ്റെ നേത്യത്വത്തിലാണ് തീരുമാനം എടുത്തത്. വൈക്കം സത്യാഗ്രഹം നടന്നിട്ട് നൂറുവർഷം പിന്നിടുന്ന വേളയിൽ, ക്ഷേത്രത്തിലെ ചടങ്ങുകളിൽ ജാതി തിരിച്ചുള്ള പങ്കാളിത്തം പൂർണമായും ഒഴിവാക്കാനാണ് ഈ തീരുമാനം നടപ്പിലാക്കിയത്.
12 വർഷത്തിലൊരിക്കൽ വൈക്കം മഹാദേവക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങാണ് വടക്കുപുറത്ത് പാട്ട്. ഇതിന്റെ ഭാഗമായി നടന്നുവന്നിരുന്ന വിളക്കെഴുന്നള്ളിപ്പിൽ ഭാഗമാവാൻ മുൻവർഷം വരെ ഓരോ ദിവസവും ഓരോ ജാതി വിഭാഗത്തിനായി നീക്കിവെച്ചിരുന്നു. ഈ വർഷം മുതൽ ആ വിവേചനമാണ് ഒഴിവാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group